പ്രക്ഷോഭകരുമായി ചർച്ചക്ക് ഫ്രഞ്ച് സർക്കാർ
text_fieldsപാരിസ്: ഇന്ധന വിലവർധനക്കെതിരായ സമരം അക്രമാസക്തമായ ഫ്രാൻസിൽ പ്രക്ഷോഭകരുമായി സർക്കാർ ചർച്ചക്കൊരുങ്ങുന്നു. പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാൺ വിളിച്ച അടിയന്തര യോഗത്തിെൻറ തീരുമാനപ്രകാരമാണ് ‘മഞ്ഞക്കുപ്പായക്കാരെ’ന്ന് അറിയപ്പെടുന്ന പ്രക്ഷോഭകരുമായി ചർച്ചനടത്താൻ സർക്കാർ മുൻകൈയെടുക്കുന്നത്. പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പെയാണ് പ്രക്ഷോഭകരുമായി ചർച്ച നടത്തുക.
അതേസമയം, പ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ജൂനിയർ ആഭ്യന്തരമന്ത്രി ലോറൻറ് ന്യൂനെസ് അറിയിച്ചു. ‘‘അതൊരു സാധ്യതയാണെങ്കിലും ആ സാധ്യത ഇപ്പോൾ സർക്കാർ പരിഗണിക്കുന്നില്ല’’ -അദ്ദേഹം പറഞ്ഞു. 2005ൽ രാജ്യവ്യാപകമായി യുവാക്കളുടെ നേതൃത്വത്തിൽ കലാപമുണ്ടായേപ്പാഴും 2015ൽ ഭീകരാക്രമണമുണ്ടായേപ്പാഴും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഇന്ധനവിലയിൽ വൻ വർധനയുണ്ടായതിനെ തുടർന്നാണ് രാജ്യത്ത് പ്രതിഷേധം കത്തിപ്പടർന്നത്. നവംബർ 17 മുതൽ മൂന്ന് ശനിയാഴ്ചകളിലുണ്ടായ വൻ പ്രതിഷേധം കഴിഞ്ഞ ശനിയാഴ്ചയാണ് ഏറെ അക്രമാസക്തമായത്.
തിളങ്ങുന്ന മഞ്ഞക്കുപ്പായം ധരിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങുന്നത്. തലസ്ഥാനമായ പാരിസിലും പരിസരങ്ങളിലുമാണ് സർക്കാർവിരുദ്ധ പ്രക്ഷോഭം ഏറെ ശക്തം. 2017 മേയിൽ അധികാരമേറ്റശേഷം മാക്രോൺ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.