Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രാൻസിൽ...

ഫ്രാൻസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

text_fields
bookmark_border
ഫ്രാൻസിൽ അടിയന്തരാവസ്ഥ  പ്രഖ്യാപിച്ചേക്കും
cancel

പാരിസ്: ഇന്ധനവില വർധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിൽ ഫ്രാ ൻസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. നിലവിലെ സാഹചര്യം വിലയിരുത്താൻ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ അടിയന്തര സമ്മേളനം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും പെങ്കടുക്കുന്ന യോഗത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളും പരിഗണിക്കുന്നുണ്ട്.

രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധസമരം കഴിഞ്ഞ ദിവസങ്ങളിൽ അക്രമാസക്തമായിരുന്നു. പ്രതിഷേധം അതിരുവിട്ടതിനാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സർക്കാർ വക്താവ് ബെഞ്ചമിൻ ഗ്രീവക്സ് പറഞ്ഞു. ഇത്തരത്തിലുള്ള നടപടികൾ ആവർത്തിക്കാതിരിക്കാൻ കരുതൽ നടപടികൾ ആലോചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുമുതൽ നശിപ്പിക്കുകയും സുരക്ഷസേനയെ ആക്രമിക്കുകയും ചെയ്യുന്ന സമരക്കാരുടെ ചെയ്തികളെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് മാക്രോൺ മുന്നറിയിപ്പു നൽകി.

നവംബർ 17 മുതലാണ് രാജ്യത്ത് ഇന്ധനവില വർധനക്കെതിരെ പ്രതിഷേധം തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ ആരംഭിച്ച പ്രക്ഷോഭം തെരുവിലേക്ക് നീളുകയായിരുന്നു. വാഹനങ്ങളിൽ ഫ്ലൂറസൻറ് ജാക്കറ്റുകൾ പതിച്ചും പ്രതിഷേധം അരങ്ങേറി.

പിന്നീട് സമരം കൂടുതൽ അക്രമാസക്തമായി മാറുകയായിരുന്നു. മഞ്ഞക്കുപ്പായക്കാർ എന്ന പേരിലറിയപ്പെടുന്ന മുഖം മറച്ച് തെരുവിലിറങ്ങിയ യുവാക്കൾ ഇരുമ്പുവടികളും കോടാലികളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മധ്യപാരിസിൽ നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. നിരവധി െകട്ടിടങ്ങളും തകർത്തു. കൂടുതൽ പ്രതിഷേധക്കാർ ഒാരോ ദിവസവും തെരുവിെലത്തിയത് സർക്കാറിനും പൊലീസിനും പ്രതിസന്ധി സൃഷ്ടിച്ചു.

പാരീസിലെ റോഡുകൾ ഉപരോധിച്ച പ്രക്ഷോഭകർ ഷോപ്പിങ് മാളുകൾ, ഫാക്ടറികൾ, ഇന്ധന ഡിപ്പോകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞു. 250ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ചത്തെ അക്രമത്തിൽ 23 പൊലീസുകാർക്കും പരിക്കുണ്ട്. സംഭവങ്ങളിൽ  412 ആളുകളെ അറസ്റ്റ് ചെയ്തു. നിലവിലെ സാഹചര്യത്തിൽ മാറ്റമില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നാണ് സമരക്കാർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsFrance fuel protestsRiots in Paris
News Summary - France fuel protests: Aftermath of riots in Paris
Next Story