യു.കെയിലെ നിർബന്ധിത വിവാഹം; ഇന്ത്യക്ക് നാലാം സ്ഥാനമെന്ന്
text_fieldsലണ്ടൻ: യു.കെയിൽ നിന്നുള്ള വിദ്യാർഥിനികളെ നാട്ടിലെത്തിച്ച് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നുവെന്ന കേസുകളിൽ ഇന്ത്യ നാലാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഫോഴ്സ്ഡ് മാര്യേജ് യൂനിറ്റിേൻറതാണ് ഇൗ കണക്ക്. 2017ൽ ഇന്ത്യയിൽ നിന്നുള്ള 82 നിർബന്ധിത വിവാഹ കേസുകളാണ് എഫ്.എം.യു കൈകാര്യം ചെയ്തത്.
439 കേസുകളുമായി പാകിസ്താനാണ് പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശ്(129), സൊമാലിയ(91) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നിർബന്ധിത വിവാഹം സംബന്ധിച്ച് നിരവധി കേസുകളാണ് ബ്രിട്ടീഷ് അധികൃതർ കൈകാര്യം ചെയ്യുന്നത്. ബന്ധുക്കളെ കാണാനെന്നും അവധിക്കാലം ആഘോഷിക്കാനെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലെത്തിച്ച് പ്രദേശവാസികളെക്കൊണ്ട് നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കുന്നതായാണ് കേസ്. ഇതിനായി ഭീഷണിപ്പെടുത്തുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
