യൂറോപ്പിൽ അതിർത്തികൾക്ക് താഴ്
text_fields
ലോകത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഫ്രാൻസിൽ നഗരങ്ങൾ അടച്ചു. 15 ദിവസത്തേക്ക് ജനങ്ങളോട് വ ീട്ടിൽതന്നെ കഴിയാനാണ് സർക്കാർ നിർദേശം. കോവിഡിനെതിരായ പോരാട്ടത്തെ യുദ്ധമെന്നാണ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചത്. ജനങ്ങൾ നിയമം ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരുലക്ഷത്തോളം പൊലീസുകാരെയാണ് നഗരങ്ങളിൽ വിന്യസിച്ചത്. ജപ്പാനിൽ യൂറോപ്യൻ യാത്രക്കാർക്ക് വിസ നൽകുന്നത് നിർത്തി. 38 പേരാണ് രാജ്യത്ത് നിരീക്ഷണത്തിലുള്ളത്.യൂറോപ്പിൽ 30 ദിവസത്തെ യാത്രവിലക്ക് ഏർപ്പെടുത്തി.യു.എസ്-കാനഡ അതിർത്തി അടച്ചു.
യൂറോപ്യൻ നേതാക്കൾ മറ്റു രാജ്യങ്ങളിലേക്കുള്ള സന്ദർശനവും വെട്ടിച്ചുരുക്കി. വൈറസ് ബാധമൂലം ആഗോളവിപണിയിൽ തകർച്ച തുടരുകയാണ്. വിവിധ സർക്കാറുകളും ബാങ്കുകളും ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നിക്ഷേപകർ ഭയത്തിലാണ്. വൈറസ് ബാധ സംശയിക്കുന്നവർ മടിക്കാതെ പരിശോധന നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. ‘പരിശോധിക്കൂ, ചികിത്സിക്കൂ, നിരീക്ഷണത്തിൽ കഴിയൂ’ എന്നാണ് ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം.
ഇറ്റലിയിൽ 345 പുതിയ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ, യൂറോപ്യൻ രാജ്യങ്ങൾ അതിർത്തി അടച്ചു. യു.എസിൽ 50 സംസ്ഥാനങ്ങളിലേക്കും വൈറസ് പടർന്നു. ആഗോളതലത്തിൽ വൈറസ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. 7500 പേർ മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം. വൈറസ് ബാധിതരിൽ 80,000 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
മേലഷ്യ-സിംഗപ്പൂർ അതിർത്തി അടച്ചു
ക്വാലാലംപുർ:മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ് രാജ്യങ്ങളാണ് അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയത്. കോവിഡ്-19െൻറ വ്യാപനം തടയുന്നതിനായി മേലഷ്യ-സിംഗപ്പൂർ അതിർത്തി അടച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വൈറസ് ബാധ ഏറ്റവും കൂടുതൽ മലേഷ്യയിലാണ്. ക്വാലാലംപുരിലെ ഉൾപ്രദേശത്തുള്ള പള്ളിയാണ് വൈറസിെൻറ ഉറവിടമെന്നാണ് കരുതുന്നത്. ഇവിടെ നടന്ന പരിപാടിയിൽ 16,000 ആളുകൾ പങ്കെടുത്തതായാണ് കരുതുന്നത്. വൈറസ് രൂക്ഷമായി പടരുന്നതു തടയാൻ അതിർത്തികൾ അടക്കുന്നതടക്കമുള്ള കടുത്ത നടപടികൾ രാജ്യങ്ങൾ കൈക്കൊള്ളണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.
ഇന്തോനേഷ്യ, ശ്രീലങ്ക, തായ്ലൻഡ്, ബംഗ്ലാദേശ്, ഉത്തര കൊറിയ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇന്തോനേഷ്യയിൽ 55 കേസുകളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 227ഉം മരണസംഖ്യ 19ഉം ആയി. ഇറാനിൽ 147 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1135 ആയി. തെഹ്റാനിൽ ആണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് -213. മധ്യ ഇറാനിലെ ഇസ്ഫഹാൻ ആണ് രണ്ടാംസ്ഥാനത്ത്. 162 പേരാണ് ഇവിടെ മരിച്ചത്. അതിനിടെ, വൈറസ് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി തള്ളി. ഇറാഖിലും വൈറസ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. പാകിസ്താനിൽ 245 പേർക്ക് രോഗം സ്ഥിരീകരിച്ചു. തായ്ലൻഡിൽ ബുധനാഴ്ച 35 പേരിലാണ് സ്ഥിരീകരിച്ചത്. ശ്രീലങ്കയിൽ രാജ്യത്തേക്കുള്ള വിമാനസർവിസുകൾ രണ്ടുദിവസത്തേക്ക് നിർത്തി. യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്ക് നേപ്പാളിലും വിലക്കുണ്ട്.
വൈറസ് ലാബിൽ വികസിപ്പിച്ചതല്ല -യു.എസ്
ഇതിനകം എണ്ണായിരത്തിലേറെ ആളുകളുടെ മരണത്തിനിടയാക്കിയ കോവിഡ്-19 ലാബിൽ നിർമിച്ചതല്ലെന്നും സ്വാഭാവികമായി ഉണ്ടായതാണെന്നും പഠനം. ബ്രിട്ടൻ കേന്ദ്രമായ നേച്വർ മെഡിസിൻ എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഇതോടെ,കോവിഡ് ലാബ് നിർമിതമാണെന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമാകുന്നത്.
വൈറസിെൻറ ജനിതക രേഖയിൽപെട്ട സാർസ്-സി.ഒ.വി-2 വൈറസിനെയാണ് ഗവേഷകർ പഠന വിധേയമാക്കിയത്. സാർസ്-സി.ഒ.വി-2 വൈറസാണ് കോവിഡ്-19 രോഗമുണ്ടാക്കുന്നത്. കൊറോണ വൈറസ് ലാബിൽ നിർമിച്ചവയാണെന്നതിന് ഒരു തെളിവുമില്ലെന്ന് ജനിതക പഠനം നടത്തിയ അമേരിക്കയിലെ ദ സ്ക്രിപ്റ്റ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കി. വൈറസിെൻറ വകഭേദങ്ങളെ കുറിച്ച് ലഭ്യമായ വിവരങ്ങൾ താരതമ്യംചെയ്യുേമ്പാൾ സാർസ്-സി.ഒ.വി-2 സ്വാഭാവികമായുണ്ടായതാണെന്ന് വ്യക്തമാണെന്ന് ജനിതകപഠനത്തിൽ പങ്കാളിയായ ഗവേഷകൻ ക്രിസ്റ്റ്യൻ ആൻഡേഴ്സൺ ചൂണ്ടിക്കാട്ടി.
Latest VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.