Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2017 9:40 PM IST Updated On
date_range 14 Nov 2017 9:59 AM IST'ട്വിറ്റർ ഗേളിന്' തുർക്കി പൗരത്വം
text_fieldsbookmark_border
ഇസ്തംബൂൾ: സിറിയൻ സൈന്യത്തിെൻറ യുദ്ധ ഭീകരത ലോകത്തെ അറിയിച്ച 'ട്വിറ്റർ ഗേളിന്' തുർക്കി പൗരത്വം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ഗേളായി പേരെടുത്ത ഏഴു വയസുകാരി ബനാ അലാബിദിനും കുടുംബത്തിനും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന് പൗരത്വ രേഖ നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സിറിയൻ സൈന്യത്തിെൻറ ഉപരോധത്തിലായിരുന്ന വിമത നിയന്ത്രണ മേഖലയായ അലപ്പോയിൽ നിന്ന് ബനയെയും കുടുംബത്തെയും രക്ഷാ പ്രവർത്തകർ തുർക്കിയിലെത്തിച്ചത്. യുദ്ധം തകർത്തെറിഞ്ഞ അലപ്പോയിലെ സംഭവ വികാസങ്ങൾ ഒരോ ദിവസവും ബന ട്വിറ്ററിലൂടെ വിവരിച്ചിരുന്നു. തെൻറ ജീവിതം വിവരിക്കുന്ന ഒരു ബുക്കും ഇതിനകം ഏഴ് വയസുകാരി എഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
