സ്റ്റിറോയിഡ് ചികിത്സ കോവിഡ് മരണനിരക്ക് കുറക്കുന്നതായി പഠനം
text_fieldsലണ്ടൻ: വിപണിയിൽ വ്യാപകമായി ലഭ്യമായ ഡെക്സാമെതസോൺ കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ ഏറെ പ്രയോജനപ്പെടുന്നതായി ബ്രിട്ടനിൽ നടന്ന പഠനം. വെൻറിലേറ്റർ സഹായവും ഒാക്സിജൻ വിതരണവും ആവശ്യമായ രോഗികളിൽ ഈ മരുന്ന് പരീക്ഷിച്ചപ്പോൾ മരണ നിരക്ക് കുറക്കാനായതായാണ് കണ്ടെത്തൽ.
വെൻറിലേറ്റർ സഹായം ആവശ്യമായി വരുന്ന കോവിഡ് രോഗികളിൽ പകുതി പേരും മരിക്കുന്നതായാണ് കണക്ക്. ഡെക്സാമെതസോൺ പരീക്ഷിച്ചപ്പോൾ മരണ മരണനിരക്ക് മൂന്നിൽ ഒന്നായി കുറഞ്ഞു. ബ്രിട്ടനിൽ 5000 പേരെയെങ്കിലും ഈ മരുന്ന് കൊണ്ട് രക്ഷിക്കാനായതാണ് ഗവേഷകർ പറയുന്നത്. ബ്രിട്ടനിൽ രോഗവ്യാപനം തുടങ്ങിയപ്പോൾ മുതൽ ഡെക്സമെതസോൺ ഉപയോഗിക്കുന്നുണ്ട്.
കോവിഡ് ബാധിക്കുന്ന 20 ആളുകളിൽ 19 പേർക്കും ആശുപത്രിയിൽ നിന്നുള്ള ചികിത്സ ആവശ്യമില്ല. ആശുപത്രിയിൽ പ്രേവശിപ്പിക്കുന്നവരിൽ ഏറെയും അധികം സങ്കീർണതകൾ ഇല്ലാതെ തന്നെ രോഗം മറികടക്കുന്നു. ശേഷിക്കുന്ന ചെറിയ വിഭാഗത്തിനാണ് ഒാക്സിജൻ, വെൻറിലേറ്റർ സഹായങ്ങൾ ആവശ്യമായി വരുന്നത്. ഇവർക്കാണ് ഡെക്സാമെതസോൺ ചികിത്സ പ്രയോജനപ്പെടുന്നത്. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഡെക്സമെതസോൺ ചികിത്സ ആവശ്യമില്ലെന്നും ഗവേഷകർ ചൂണ്ടികാണിക്കുന്നുണ്ട്.
ഒാക്സ്ഫോഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. ആശുപത്രികളിൽ ചികിത്സയിലുള്ള 2000 കോവിഡ് രോഗികൾക്ക് ഡെക്സാമെതസോൺ നൽകിയതിെൻറ ഫലവും ഈ മരുന്ന് നൽകാത്ത മറ്റു 4000 കോവിഡ് രോഗികളുടെ രോഗാവസ്ഥയും താരതമ്യം ചെയ്താണ് പഠനം നടത്തിയത്.
കോവിഡ് മരണനിരക്ക് കുറക്കാൻ കഴിഞ്ഞ ഏക മരുന്ന് ഡെക്സാമെതസോണാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. മാർട്ടിൻ ലാൻെഡ്ര പറയുന്നു. പത്ത് ദിവസം നീളുന്ന ചികിത്സയാണ് രോഗികളിൽ നടത്തിയത്.
1960കൾ മുതൽ ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന മരുന്നാണ് ഡെക്സാമെതസോൺ. സന്ധിവാതം, ആസ്തമ എന്നിവക്കാണ് പ്രധാനമായും ഈ സ്റ്റിറോയിഡ് ഉപയോഗിക്കുന്നത്്്.
മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിേക്ലാറോക്വിൻ, എബോള ചികിത്സയിൽ ഉപയോഗിച്ചിരുന്ന ആൻറിവൈറൽ മരുന്നായ റെംഡിസിവിർ എന്നിവയെല്ലാം കോവിഡ് ചികിത്സക്ക് പലയിടങ്ങളിലും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ആ മരുന്നുകളൊന്നും മരണനിരക്ക് കുറക്കുന്നതിൽ വിജയിച്ചിട്ടില്ലെന്ന് ഒാക്സ്ഫോഡിലെ ഗവേഷകർ ചൂണ്ടികാണിക്കുന്നു. ചിലവ് കുറഞ്ഞ ഡെക്സാമെതസോണിന് മരണനിരക്ക് കുറക്കാനാകുന്നത് ദരിദ്ര രാജ്യങ്ങളിൽ രോഗത്തിെൻറ ആഘാതം കുറക്കാൻ സഹായിക്കും.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.