ഫ്രാൻസിൽ ഡിസംബറിൽ തന്നെ കൊറോണ എത്തിയെന്ന് ഡോക്ടർ
text_fieldsപാരീസ്: ഡിസംബർ 27ന് ന്യൂമോണിയ ബാധിച്ച് ചികിത്സ തേടിയ രോഗിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ഫ്രഞ്ച് ഡോക്ടർ. 50 വയസ് പിന്നിട്ട ഇദ്ദേഹം സുഖംപ്രാപിച്ചതായും എന്നാൽ എവിടെ നിന്നാണ് കോവിഡ് പകർന്നതെന്നു വ്യക്തമല്ലെന്നും ഡോ. വെസ് കോഹൻ ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞു.
കരുതിയതിനേക്കാളും ഒരു മാസം മുേമ്പ വൈറസ് ഫ്രാൻസിലെത്തിയിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജനുവരി 24നാണ് രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്നുപേർക്കായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്. അതിൽ രണ്ടുപേർ ചൈനയിലെ വൂഹാനിൽനിന്നു വന്നവരായിരുന്നു. ഇവരുടെ അടുത്ത ബന്ധുവായിരുന്നു മൂന്നാമത്തെ കോവിഡ് രോഗി.
പാരീസിനടുത്ത അവിസെൻ ആൻറ് ജീൻ വെർഡിയർ ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗം തലവനാണ് ഡോ. കോഹൻ. ഡിസംബറിൽ ആശുപത്രിയിൽ ചികിത്സ തേടിയ 14 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് അതിലൊരാൾക്ക് കോവിഡിെൻറ ലക്ഷണങ്ങൾ കണ്ടെത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയിലെ വൂഹാനിൽനിന്നാണ് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത്. നവംബർ 17നാണ് ഇവിടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതെന്ന് ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.