മുൻ കാമുകനു നേരെ വംശീയ അധിക്ഷേപം: സിഖ് യുവതിക്ക് ജയിൽ ശിക്ഷ
text_fieldsലണ്ടൻ: ഹിന്ദുവായ മുൻ കാമുകനെ വംശീയമായി അധിക്ഷേപിച്ച ബ്രിട്ടീഷ്-സിഖ് യുവതിക്ക് യു.കെ കോടതി രണ്ടു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. തെക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സ്വിൻഡൺ ക്രൗൺ കോടതിയാണ് അമൻദീപ് മുഥാർ(26)നെ ശിക്ഷിച്ചത്. 2012ൽ അമൻദീപിന് യുവാവുമായി ആഴ്ചകളോളം മാത്രം നീണ്ടു നിന്ന പ്രണയ ബന്ധമുണ്ടായിരുന്നു. എന്നാൽ സാംസ്കാരികപരമായ വ്യത്യാസം ചൂണ്ടിക്കാട്ടി യുവാവ് ബന്ധത്തിൽ നിന്ന് പിൻമാറി. ഇതോടെയാണ് അമൻദീപും കുടുംബവും യുവാവിനു നേരെ തിരിഞ്ഞത്.
അഞ്ചു വർഷ കാലത്തോളമായി അമൻദീപും കുടുംബവും കാമുകനെ വംശീയമായി അധിക്ഷേപിച്ചു വരികയായിരുന്നു. കൂടാതെ യുവാവിെൻറ വീടിെൻറ വാതിലിനുള്ളിലൂടെ അകത്തേക്ക് പോത്തിറച്ചി നിക്ഷേപിച്ച് വിശ്വാസത്തെ ഹനിക്കുകയും ചെയ്തിരുന്നു. ഫോണിൽ വിളിച്ചും സമൂഹ മാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. യുവാവിെൻറ മാതാവിനേയും സഹോദരിയേയും ബലാത്സംഗത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വീടിനും കാറിനും കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു.
രണ്ട് വർഷത്തെ ജയിൽ ശിക്ഷക്കു പുറമെ നൂറ് മണിക്കൂർ പ്രതിഫലമില്ലാത്ത സാമൂഹ്യ സേവനം നടത്തണമെന്നും യുവാവിെൻറ കുടുംബവുമായി ബന്ധപ്പെടുകയോ അവർ ജീവിക്കുന്ന സ്ഥലത്തെ റോഡിലൂടെ സഞ്ചരിക്കുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.