ഭൂരിപക്ഷം ഒന്നായി കുറഞ്ഞു; ബ്രിട്ടനിൽ ജോൺസൺ ഭരണം തുലാസിൽ
text_fieldsലണ്ടൻ: ഉപതെരഞ്ഞെടുപ്പിൽ െബ്രക്സിറ്റ് വിരുദ്ധ കക്ഷിയായ ലിബറൽ ഡെമോക്രാറ്റുകൾ അപ്രതീക്ഷിത ജയം നേടിയതോടെ ബ്രിട്ടീഷ് പാർലമെൻറിൽ പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ ഭൂരിപക്ഷം ഒന്നായി ചുരുങ്ങി. വെയിൽസിലെ ബ്രക്കൻ-റാഡ്നോർഷെയർ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയായ കൺസർവേറ്റീവുകൾക്ക് തോൽവി.
കൺസർവേറ്റീവ് സ്ഥാനാർഥിയും നിലവിലെ എം.പിയുമായ ക്രിസ് ഡേവിസിനെ 1,425 വോട്ടുകൾക്കാണ് ലിബറൽ ഡെമോക്രാറ്റ് പ്രതിനിധി ജെയിൻ ഡോഡ്സ് വീഴ്ത്തിയത്. ചുമതലയേറ്റ് എട്ടു ദിവസത്തിനിടെ ആദ്യ ‘ഷോക്ക്’ നേരിട്ട ബോറിസ് ജോൺസൺ രണ്ടാം ലോകയുദ്ധത്തിനു ശേഷം ബ്രിട്ടനിൽ ഒരു പ്രധാനമന്ത്രി ഇത്രയെളുപ്പത്തിൽ പരാജയപ്പെടുന്ന ആദ്യത്തെയാളാണ്.
തെറ്റായ ചെലവുകൾ കാണിച്ച് ക്രിസ് ഡേവിസ് പണം തട്ടിയെന്ന ആരോപണത്തെ തുടർന്ന് പുറത്തായതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലേബർ പാർട്ടി ഇവിടെ നാലാം സ്ഥാനത്തായി. ജയത്തോടെ ലിബറൽ ഡെമോക്രാറ്റുകൾക്ക് 13 സീറ്റായി. ബ്രിട്ടീഷ് പാർലമെൻറിൽ ഭരണപക്ഷത്തിന് 320ഉം പ്രതിപക്ഷത്തിന് 319ഉം സീറ്റുകളുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.