ബോറിസ് ജോൺസണെൻറ നില ഗുരുതരം; വെൻറിലേറ്റർ സഹായം തേടിയേക്കും
text_fieldsലണ്ടൻ: കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ ആരോഗ്യസ്ഥിതി ഗുരുതരമായി തുടര ുന്നതിനാൽ വെൻറിലേറ്റർ സഹായം തേടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യനില വഷളായതിനെ തുടർന്ന് ബ്രിട്ടീ ഷ് പ്രധാനമന്ത്രിയെ കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
ശ്വസനോപകരണത്തിെൻറ സഹായം ബോറിസ് ജോൺസന് നൽകുന്നുണ്ട്. വൈകാതെ പൂർണമായ വെൻറിലേറ്റർ സഹായം അദ്ദേഹത്തിന് വേണ്ടി വരുമെന്ന് ലണ്ടൻ യൂനിവേഴ്സിറ്റി കോളജിലെ മെഡിക്കൽ ഇമേജിങ് പ്രൊഫസർ ഡെറക് ഹിൽ പറഞ്ഞു.
പത്ത് ദിവസമായി ഐസൊലേഷനിൽ കഴിയുകയായിരുന്ന ജോൺസനെ രണ്ടാംഘട്ട കോവിഡ് പരിശോധനക്കായാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 27നാണ് തനിക്ക് കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത്. തുടർന്ന് അദ്ദേഹം ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.
വെള്ളിയാഴ്ച മുതൽ അദ്ദേഹം ഔദ്യോഗിക പരിപാടികളിൽ സജീവമാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പനി ഭേദമാകാത്തതിനാൽ വിശ്രമത്തിൽ തുടരുകയായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിയെ ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്ത് ദിവസമായി തുടർച്ചയായി അദ്ദേഹത്തിന് വൈറസ് രോഗലക്ഷണങ്ങളുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.