പസഫിക് നീന്തിക്കടക്കാൻ ബെൻ ലെകോംതെ
text_fieldsടോേക്യാ: പസഫിക് നീന്തിക്കടക്കുന്ന ആദ്യ വ്യക്തിയാകാൻ ബെൻ ലെകോംതെ എന്ന ഫ്രഞ്ചുകാരൻ. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യവും ഇൗ സാഹസിക യജ്ഞത്തിനുണ്ട്. ജപ്പാനിൽനിന്നു തുടങ്ങിയ യാത്രയിൽ യു.എസിെൻറ പടിഞ്ഞാറൻ തീരം ലക്ഷ്യമാക്കിയാണ് 51കാരനായ ബെൻ തെൻറ റെക്കോഡ് നേട്ടത്തിനായുള്ള നീന്തൽ പ്രകടനത്തിന് തുടക്കംകുറിച്ചത്. 9000 കിലോമീറ്റർ ദൂരം താണ്ടുന്ന ഇൗ ഉദ്യമം സമുദ്ര ഗവേഷണത്തിനും സഹായകമാകും. പ്ലാസ്റ്റിക് മാലിന്യങ്ങളും ഫുകുഷിമ ആണവ ദുരന്തവും സമുദ്രത്തെ ബാധിച്ച രീതിയെക്കുറിച്ച പഠനത്തിനാണ് ഇത് സഹായിക്കുക.
ദിനേന എട്ടുമണിക്കൂർ സമയം നീന്തേണ്ട ലെകോംതെക്ക് സ്രാവുകൾ, ചുഴലിക്കാറ്റ്, ജെല്ലിമീൻ കൂട്ടങ്ങൾ എന്നിവ കൂടാതെ അത്യന്തം താഴ്ന്ന ജല ഉൗഷ്മാവിനോടും പൊരുതി വേണം ലക്ഷ്യം കൈവരിക്കാൻ. യാത്രക്കായി ഒരുക്കങ്ങളുടെ ഭാഗമായി ലവണത്വമുള്ള കൃതൃമ കുളത്തിൽ ദിവസവും ആറുമണിക്കൂറിലധികം നീന്തി പരിശീലിക്കുന്ന ലെകോംതെ മാനസികമായി സജ്ജമാകാനുള്ള അഭ്യാസമുറകളിലും പരിശീലനം നേടി. ആറുമാസെത്ത തയാറെടുപ്പുകൾക്കൊടുവിലാണ് യാത്ര.
ഇത്തരം യാത്രകൾ പുതുമയല്ലാത്ത ബെൻ 1998ൽ ട്രാൻസ് അറ്റ്ലാൻറിക് (6400 കി.മി) 73 ദിവസംകൊണ്ട് നീന്തിക്കയറിയെങ്കിലും ഇനിയൊരു യാത്രക്ക് പദ്ധതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ, പിന്നീട് പുതിയ വെല്ലുവിളികൾ സ്വീകരിക്കാൻ തയാറാവുകയായിരുന്നു. യാത്രയിലുടനീളം ഒരേ ജീവിത രീതിയാണ് ഫ്രഞ്ചുകാരൻ പിന്തുടരുന്നത്. ലെകോംതെയെ ഭക്ഷണം, ഉറക്കം, വിശ്രമം എന്നിവക്ക് വേണ്ടി ഒരു ബോട്ട് അനുഗമിക്കും. സഹായങ്ങൾക്കായി അനുഗമിക്കുന്ന ബോട്ടിൽ ജി.പി.എസ് ഘടിപ്പിച്ചതിനാൽ താൽപര്യമുള്ള വ്യക്തികൾക്ക് ബെനിെൻറ വെബ്സൈറ്റിലൂടെ ഇവരെ ട്രാക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.