‘സിഡ്നി കത്തിയെരിയുേമ്പാൾ സ്കോട്ട് മോറിസൺ വീണ വായിക്കുന്നു’
text_fieldsസിഡ്നി: ആസ്ട്രേലിയയെ ഭീതിയിലാഴ്ത്തി ആഴ്ചകളായി തുടരുന്ന കാട്ടുതീ കൂടുതൽ മേഖലകളിലേക്ക് പടരുേമ്പാൾ അടിയന്തര നടപടികൾ സ്വീകരിക്കാനാവാത്ത പ്രധാനമന്ത്രി സ്കോട്ട് മോറിസണെതിരെ രാജ്യത്ത് കടുത്ത രോഷം. അഗ്നിബാധിത മേഖലകളിൽ സന്ദർശനത്തിനെത്തിയ മോറിസണോട് കഴിഞ്ഞ ദിവസം കടുത്ത ഭാഷയിലാണ് ജനം പ്രതികരിച്ചത്.
നേരത്തേ, അദ്ദേഹം വിനോദസഞ്ചാരത്തിനായി പോയതും വിവാദമായിരുന്നു. 20 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ 1200 വീടുകൾ അഗ്നിക്കിരയാക്കിയിരുന്നു. ദശലക്ഷക്കണക്കിന് കർഷക ഭൂമി വെണ്ണീറായി. ദശലക്ഷക്കണക്കിന് മൃഗങ്ങളും ചത്തു. രാജ്യത്ത് കൂടുതൽ ജനസംഖ്യയുള്ള തെക്കുകിഴക്കൻ മേഖലകളിലാണ് തീ കൂടുതൽ വ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.