എംബസിയിലെ അക്രമം: ഇസ്രായേൽ സുരക്ഷ ജീവനക്കാരനെ ചോദ്യംചെയ്യാൻ ആവശ്യപ്പെട്ട് ജോർഡൻ
text_fieldsഅമ്മാൻ: ഇസ്രായേൽ എംബസിയിലുണ്ടായ അക്രമത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ജോർഡൻ. ഞായറാഴ്ചത്തെ സംഭവത്തിനുശേഷം ഇസ്രായേലിലേക്ക് മടങ്ങിയ സുരക്ഷ ഉദ്യോഗസ്ഥനെയാണ് ചോദ്യംചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇയാളെ ജോർഡൻ പൗരൻ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിച്ചതായി ആരോപിച്ചുണ്ടായ വെടിവെപ്പിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്.
ഇസ്രായേൽ സുരക്ഷ ജീവനക്കാരനെ ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന 17കാരനും എംബസിയിലുണ്ടായിരുന്ന ഡോക്ടറുമാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. കൊലയാളി എംബസിയിലെ സുരക്ഷ വിഭാഗത്തിെൻറ ഡെപ്യൂട്ടി ഡയറക്ടറാണ്. ഇയാളും ജോർഡൻ പൗരനും തമ്മിലുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.