അൽബേനിയയിൽ ഭൂചലനം; 13 മരണം
text_fieldsടിരാന: തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയയിൽ ശക്തമായ ഭൂചലനം. ചൊവ്വാഴ് ച പുലർച്ച 6.4 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ 13 പേർ െകാല്ലപ്പെട്ടു. 600ലേറെ പേർക്ക് പരിക്കു ണ്ട്. ഒട്ടേറെ കെട്ടിടങ്ങൾ തകരുകയും വീടുകൾക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തു. ഒട്ടേറെ പേർ വീടുകൾക്കിടയിൽ കിടക്കുന്നുണ്ട്.
ചൊവ്വാഴ്ച പുലർച്ച നാലുമണിയോടെ തലസ്ഥാനമായ ടിരാനയിൽനിന്ന് 34 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറ് ഭാഗത്തും തീരനഗരമായ ഡുർറസിലുമാണ് ഭൂചലനം. ഒമ്പതു പേർ ടിരാനയിലും നാലുപേർ ഡുർറസിലുമാണ് മരിച്ചത്. ഭൂചലനത്തിൽ പരിക്കേറ്റ മുന്നൂറിലേറെ പേരെ ടിരാനയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഭൂചലനം കണ്ട് ഭയന്ന് ജനലിൽകൂടി താഴേക്കു ചാടിയ ആളും മരിച്ചവരിലുൾപ്പെടുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അൽബന ക്വഹജാജ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ തെൻറ ശരീരം തൊട്ടിലാക്കി പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച വയോധികയും മരിച്ചു. ഭൂചലനത്തിെൻറ പ്രഭവകേന്ദ്രത്തിന് സമീപത്തുള്ള പട്ടണമായ തുമാനെയിൽ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് അൽബേനിയൻ പ്രസിഡൻറ് ഹിളിർ മേത്ത പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യവും ഫയർഫോഴ്സും രംഗത്തിറങ്ങിയതായി പ്രധാനമന്ത്രി എഡി രാമ പറഞ്ഞു.
മണിക്കൂറുകൾക്കുശേഷം സമീപ രാജ്യമായ ബോസ്നിയയിലെ മോസ്റ്ററിലും ഭൂചലനമുണ്ടായി. എന്നാൽ, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.