Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎല്ലാ...

എല്ലാ വഴികളുമടഞ്ഞു; ബഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു

text_fields
bookmark_border
എല്ലാ വഴികളുമടഞ്ഞു; ബഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു
cancel

ലണ്ടൻ: ഇനി രക്ഷപ്പെടാനാകില്ലെന്ന ഉറച്ച ബോധ്യത്തിലാണ് അബൂബക്കർ അൽ ബഗ്ദാദി സ്വയ ം പൊട്ടിത്തെറിച്ചത്. എല്ലാ വഴികളും അടച്ച ഓപറേഷനായിരുന്നു അത്. യു.എസ് സേന അടുത്തെത ്തിയെന്നറിഞ്ഞ ബഗ്ദാദി തുരങ്കത്തിനുള്ളിലേക്ക് വലിഞ്ഞപ്പോൾ, അയാൾക്ക് പിന്നാലെ ആ ദ്യം എത്തിയത് റോബോട്ടും നായ്ക്കളുമാണ്. പിന്നാലെ സൈനികരും.

തങ്ങൾ തൊട്ടരികിലു ണ്ടെന്നറിയിക്കാൻ ഒരു സൈനികൻ ബഗ്ദാദിയെ പേരെടുത്ത് വിളിച്ചു. തുടർന്ന് കേട്ടത് ഒ രു സ്ഫോടനമാണ്. ലോകം പലതവണ മരണ വാർത്തയറിഞ്ഞ ഭീകരൻ ഒടുക്കം യഥാർഥ മരണത്തെ പുൽ കി. ഒപ്പം അയാൾ മനുഷ്യകവചമായി ഉപയോഗിച്ച മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. രണ്ടു മണിക്കൂറിനുള്ളിൽ വടക്കു പടിഞ്ഞാറൻ സിറിയയിൽ നടന്ന നടപടിയിൽ ഫോറൻസിക്-ഡി.എൻ.എ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി എട്ട് ആക്രമണ കോപ്ടറുകൾ മടങ്ങി.

ഇപ്പോഴത്തെ ഓപറേഷനിൽ നിർണായക വിവരം നൽകിയത് ഇറാഖി ഉദ്യോഗസ്ഥരാണ് എന്ന് കരുതുന്നു. ബഗ്ദാദിയുടെ സഹോദരങ്ങളായ അഹ്മദ്, ജുമാഅ് എന്നിവരുടെ ഭാര്യമാരെ തുർക്കി വഴി സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലേക്ക് കടത്തിയ സിറിയക്കാരനെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിരുന്നു.ഇയാളാണ് മുമ്പ് ഇറാഖിൽനിന്ന് ബഗ്ദാദിയുടെ കുട്ടികളെയും മാറ്റാൻ സഹായിച്ചത്.

ഇയാളുടെ ഭാര്യയെയും ബഗ്ദാദിയുടെ ചില ബന്ധുക്കളെയും ഉപയോഗപ്പെടുത്തി, ബഗ്ദാദി താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഇറാഖി ഇൻറലിജൻസിനായി. അത് അവർ സി.ഐ.എക്ക് കൈമാറുകയായിരുന്നു. ഒക്ടോബറിൽ ബഗ്ദാദിയെ ജീവനോടെയോ അല്ലാതെയോ പിടികൂടാനുള്ള നടപടി സജീവമാക്കി.

ഇതിന് ‘ഓപറേഷൻ കെയ്ല മ്യൂല്ലെർ’ എന്ന് പേരിട്ടു. ബഗ്ദാദി നേരത്തെ തടവിലാക്കിയ അരിസോണയിൽനിന്നുള്ള സഹായ പ്രവർത്തകയാണ് കെയ്ല മ്യൂല്ലെർ. ഇവർ പിന്നീട് സിറിയയിൽവെച്ച് മരിക്കുകയായിരുന്നു. ഏതാനും മാസങ്ങളിലായി ചകിതനായിരുന്നു ബഗ്ദാദി എന്നാണ് റിപ്പോർട്ട്. 48കാരനായ ഇയാളെ പ്രമേഹ ബാധയും വലച്ചു. ഇദ്ലിബ് മേഖലയിൽ പലയിടത്തായി താമസിച്ചതിെൻറ കൃത്യമായ വിവരങ്ങൾ ഇൻറലിജൻസ് വൃത്തങ്ങൾ ശേഖരിച്ചു.

തുർക്കി അതിർത്തിയോട് ചേർന്ന ഗ്രാമമായ ബരീഷയിൽ ആണ് ബഗ്ദാദിയുള്ളത് എന്ന് തീർച്ചയായതോടെ, യു. എസ് സേന അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള നീക്കവും ആരംഭിച്ചു. ഒരിക്കൽകൂടി ബഗ്ദാദിയുടെ സാന്നിധ്യം ഉറപ്പിച്ച ശേഷം, എർബിലിൽ തമ്പടിച്ച സേനക്ക് ഇദ്ലിബ് ലക്ഷ്യമാക്കി പറക്കാൻ വാഷിങ്ടൺ ഉത്തരവ് നൽകി. അമേരിക്കയുടെ ഐ.എസ് വിരുദ്ധ പോരാട്ടത്തിലെ ഏറ്റവും നിർണായക ദിനമായി അത് മാറുകയും ചെയ്തു.

ഇദ്ലിബിെൻറ വ്യോമപാത നിയന്ത്രിക്കുന്ന റഷ്യയെയും തൊട്ടടുത്തുള്ള തുർക്കിയെയും സിറിയയുടെ വടക്കു കിഴക്കൻ മേഖലകളിലെ കുർദ് നേതാക്കളെയും കോപ്ടറുകൾ പറക്കുന്ന വിവരം അറിയിച്ചു. (സൈനിക നടപടിയിൽ തങ്ങൾ യു.എസിന് എല്ലാ സഹായവും നൽകിയതായി തുർക്കിയും വ്യക്തമാക്കിയിട്ടുണ്ട്.)

പുലർച്ചെ ഒരു മണിക്ക് ശേഷം സേന എത്തിയതോടെ, വിവിധ കേന്ദ്രങ്ങളിൽനിന്ന് കനത്ത വെടിവെപ്പുണ്ടായി. സേന തിരിച്ചടിച്ചു. ഇതിൽ, ഒമ്പത് ഐ.എസുകാരെങ്കിലും കൊല്ലപ്പെട്ടുകാണുമെന്നാണ് കണക്ക്. ബഗ്ദാദിയുടെ ഭാര്യമാരും ഇതിലുണ്ട്. ഇവർ ചാവേറുകളായതാണോ എന്ന കാര്യം വ്യക്തമല്ല. ആക്രമണം കനത്തതോടെയാണ് ബഗ്ദാദി കുട്ടികളെയും വലിച്ച് തുരങ്കത്തിൽ കയറിയത്. അത് അയാളുടെ മരണത്തിലേക്കുള്ള ചുവടാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsabubakar al baghdadi
News Summary - aboobakkar al bagdadis killing -world news
Next Story