എബോള മരണം 80 ആയി; സ്ഥിരീകരിക്കപ്പെട്ടത് അപൂർവ ഇനം വൈറസ്
text_fieldsകിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ ഇറ്റൂറി പ്രവിശ്യയിൽ എബോള പൊട്ടിപ്പുറപ്പെട്ട് മരിച്ചവരുടെ എണ്ണം 80 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപൂർവ ഇനം വൈറസാണ് പടർന്നുപിടിക്കുന്നതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച പരിശോധിച്ച സാമ്പിളുകളിൽ ബുണ്ടിബുഗ്യോ ഇനത്തിൽപ്പെട്ട എട്ട് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി സാമുവൽ റോജർ കാംബ മുലാംബ അറിയിച്ചു. ഇതുവരെ 246 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഉഗാണ്ടയിലും ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇയാൾ കോംഗോ പൗരനാണെന്നും കോംഗോയിൽ നിന്നാണ് രോഗം പിടിപെട്ടതെന്ന് ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പനി, രക്തസ്രാവം, ഛർദ്ദി, കടുത്ത ക്ഷീണം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ബുനിയയിലെ ഇവാഞ്ചലിക്കൽ മെഡിക്കൽ സെന്ററിലെ ഒരു നഴ്‌സിനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായും അടിയന്തര ചികിത്സാ കേന്ദ്രം തുറന്നതായും എപ്പിഡെമോളജിക്കൽ, ലബോറട്ടറി നിരീക്ഷണം ശക്തിപ്പെടുത്തിയതായും അടിയന്തര രക്ഷാസേനയെ വിന്യസിക്കാൻ ഉത്തരവിട്ടതായും ഡി.ആർ.സി സർക്കാർ അറിയിച്ചു.
അതിർത്തി കടന്നുള്ള നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ, മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരുടെ അടിയന്തര യോഗം വിളിക്കുമെന്ന് ആഫ്രിക്ക സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
പ്രാഥമിക പരിശോധനയിൽ സയർ വംശത്തിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്ന ഒരു വകഭേദത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ടെന്നും കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കോംഗോയിൽ മുമ്പ് ഉണ്ടായ 16 പകർച്ചവ്യാധികളിൽ ഒന്ന് ഒഴികെ മറ്റെല്ലാം സയർ സ്ട്രെയിൻ മൂലമാണെന്ന് കിൻഷാസയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോമെഡിക്കൽ റിസർച്ചിന്റെ തലവനുമായ കോംഗോയിലെ വൈറോളജിസ്റ്റ് ജീൻ-ജാക്വസ് മുയെംബെ പറഞ്ഞു.
1976-ലാണ് കോംഗോയിൽ ആദ്യമായി എബോള തിരിച്ചറിഞ്ഞത്. ഇത് 17-ാമത്തെ പകർച്ചവ്യാധിയാണ്. മൂന്ന് മാസത്തിന് ശേഷം ഡിസംബർ 1-ന് രാജ്യത്തെ ഏറ്റവും പുതിയ പകർച്ചവ്യാധിയായ കസായ് പ്രവിശ്യയിൽ അവസാനിച്ചു. ആകെ 64 കേസുകളിൽ 45 പേർ മരിക്കുകയും 19 പേർ സുഖം പ്രാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

