പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; നിരവധിപേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. നിരവധി പേർ അക്രമണങ്ങളിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്. ഇരുവിഭാഗം വെടിവെപ്പ് തുടങ്ങിയതുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിർത്തിയിൽ തുടങ്ങിയ സംഘർഷം അഫ്ഗാനിലെ സ്പിൻ ബോൾഡാക്കിലും പാകിസ്താൻ ജില്ലയായ ചാമൻ എന്നിവടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
പാകിസ്താനാണ് ആദ്യം ആക്രമണം തുടങ്ങിയതെന്ന് താലിബാൻ വക്താവ് സാബുള്ള മുജാഹിദ് ആരോപിച്ചു. അഫ്ഗാനിൽ പാകിസീ്താൻ നടത്തിയ ആക്രമണങ്ങളിൽ 12 സിവിലയൻമാർ കൊല്ലപ്പെട്ടുവെന്നും 100 പേർക്ക് പരിക്കേറ്റുവെന്നും താലിബാൻ അറിയിച്ചു. താലിബാൻ നടത്തിയ തിരിച്ചടിയിൽ നിരവധി പാകിസ്താൻ സൈനികരും കൊല്ലപ്പെട്ടുവെന്നും അവർ അവകാശപ്പെട്ടു.
ഏറ്റുമുട്ടലിൽ 40ലേറെ താലിബാൻകാരെ വധിച്ചെന്ന് പാകിസ്താൻ സൈന്യവും അവകാശപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ നാലിടങ്ങളിൽ താലിബാൻ ആക്രമണമുണ്ടായി. തെഹ്‍രീകെ താലിബാൻ പാകിസ്താനും ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഗ്രാമത്തിലുള്ള സാധാരണ മനുഷ്യരുടെ ജീവന് വില കൽപിക്കാത്ത രീതിയിലാണ് താലിബാൻ പെരുമാറുന്നതെന്ന് പാക് സൈന്യം ആരോപിച്ചു. പാകിസ്താന്റെ ഭാഗത്തുനനിന്നാണ് ആക്രമണം തുടങ്ങിയതെന്ന വാദം ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു
പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ അഫ്ഗാനിസ്താന് മറ്റ് വഴികളുണ്ട്’; മുന്നറിയിപ്പുമായി ആമിർ ഖാൻ മുത്തഖി
ന്യൂഡൽഹി: പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തി സംഘർഷത്തിനിടെ പാക് ഭരണകൂടത്തിന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ അഫ്ഗാനിസ്താന് മറ്റ് വഴികളുണ്ടെന്ന് ആമിർ ഖാൻ മുത്തഖി വ്യക്തമാക്കി.
പാകിസ്താനിലെ ഭൂരിഭാഗം പൗരന്മാരുമായി അഫ്ഗാനിസ്താന് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളില്ല. അവർ അഫ്ഗാനുമായി സമാധാനവും പരസ്പര സ്നേഹവും നല്ല ബന്ധവും ആഗ്രഹിക്കുന്നു. എന്നാൽ, പാകിസ്താനിലെ ചില ഘടകങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് മുത്തഖി പറഞ്ഞു.
അഫ്ഗാന്‍റെ അതിർത്തികളും ദേശീയ താൽപര്യവും സംരക്ഷിക്കും. പാകിസ്താന്‍റെ ആക്രമണത്തിൽ ഉടൻ തന്നെ പ്രത്യാക്രമണം നൽകിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയിൽ സൈനിക ലക്ഷ്യങ്ങൾ ഞങ്ങൾ നേടി. സുഹൃത്ത് രാജ്യങ്ങളായ ഖത്തറും സൗദി അറേബ്യയും സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനാൽ സൈനിക നീക്കം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. മികച്ച സൗഹൃദവും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും മുത്തഖി മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

