Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനിയന്ത്രണാതീതം കോവിഡ്;...

നിയന്ത്രണാതീതം കോവിഡ്; ലോകത്താകെ മരണം 35,000 കവിഞ്ഞു

text_fields
bookmark_border
നിയന്ത്രണാതീതം കോവിഡ്; ലോകത്താകെ മരണം 35,000 കവിഞ്ഞു
cancel

മഡ്രിഡ്: കോവിഡ്-19 മഹാമാരിക്കു മുന്നിൽ വഴിമുട്ടി ലോകം. സ്പെയിനിലും ഇറാനിലും മരണവൈറസ് താണ്ഡവമാടുകയാണ്. സ്പെയിനിൽ 24 മണിക്കൂറിനിടെ 800 പേരാണ് മരണത്തിനു കീഴടങ്ങിയത്. ഇതുവരെ 81,470 ആളുകളിൽ വൈറസ് സ്ഥിരീകരിച്ചു. 7340 പേർ മര ണത്തിനു കീഴടങ്ങി. ഇറാനിൽ 117ഉം. ഇറാനിലെ ആകെ മരണം ഇതോടെ 2757 ആയി. വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങൾക്ക ് സർക്കാറിെൻറ നിർദേശം. ഇറ്റലിയിൽ മരണം 10,779 ആയി.

യു.എസിലെ ന്യൂയോർക്കിൽ മരണസംഖ്യ ആയിരം കടന്നു. മരണനിരക്ക്  സങ്കൽപിക്കാനാവാത്തവിധം ഉയർന്നേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് യു.എസ് പ്രസിഡൻറ്
ഡോണൾഡ് ട്രംപ് ഏപ്രിൽ 30 വരെ സാമൂഹിക അകലം പാലിക്കൽ പോലുള്ളവ കർശനമായി പ്രാവർത്തികമാക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകി. നേരത്തേ 15 ദിവസത്തേക്കായിരുന്നു കരുതൽ നിർദേശം. അതിെൻറ സമയപരിധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് നീട്ടിയത്. ഈസ്റ്ററോടെ ലോക്ഡൗൺ പൂർണമായി പിൻവലിക്കാമെന്നായിരുന്നു ട്രംപിെൻറ കണക്കുകൂട്ടൽ.

വൈറസ് ഏറ്റവും കൂടുതൽ പ്രഹരം തീർത്ത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണമുള്ളത്. അനിവാര്യമല്ലാത്ത യാത്രകൾക്കും റസ്റ്റാറൻറുകളും ബാറുകളും സന്ദർശിക്കുന്നതിനുമാണ് നിലവിൽ വിലക്കുള്ളത്. 10ൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നതിനും നിരോധനമുണ്ട്. ഭൂരിഭാഗം കമ്പനികളും ജീവനക്കാർക്ക് ജോലികൾ വീടുകളിൽനിന്ന് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.

ന്യൂയോർക് നഗരത്തിൽ ബിസിനസ് സ്ഥാപനങ്ങൾ പൂട്ടി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ പിഴയൊടുക്കണം. 14 ദിവസത്തേക്ക് ആഭ്യന്തരയാത്രകൾക്കും വിലക്കുണ്ട്.രണ്ടാഴ്ചക്കകം മരണനിരക്ക് ഭീമമായ തോതിൽ ഉയരുമെന്നും അതിനാൽ സാമൂഹിക അകലം പാലിക്കണമെന്നുമാണ് ട്രംപ് നിർദേശിച്ചത്.

ബോറിസ് ജോൺസെൻറ ഉപദേഷ്ടാവ് നിരീക്ഷണത്തിൽ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ ഉപദേഷ്ടാവ് ഡൊമിനിക് കുമിങ്സ് വൈറസ് ലക്ഷണങ്ങൾ കണ്ടതിനാൽ നിരീക്ഷണത്തിലാണ്.ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചീഫ് മെഡിക്കൽ ഉപദേഷ്ടാവ് ക്രിസ് വിറ്റി ഐസൊലേഷനിലാണ്.

ബ്രിട്ടനിലെ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കയാണെന്ന് ഇന്ത്യൻ വംശജനായ ഡോക്ടർ ഗുഡ്ഡി സിങ് പറഞ്ഞു. സർക്കാർതലത്തിൽ രോഗികൾക്കായി മതിയായ സൗകര്യമൊരുക്കാൻ കഴിയുന്നില്ലെങ്കിൽ വൻ ദുരന്തമായിരിക്കും കാത്തിരിക്കുകയെന്നും അവർ സൂചിപ്പിച്ചു. ആറുമാസത്തിനകം ജനജീവിതം സാധാരണനിലയിലാക്കാൻ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ബ്രിട്ടനിൽ നിയന്ത്രണം ആറുമാസം വരെ നീളാം

കോവിഡ് അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ആറു മാസം വരെ നീളാമെന്ന മുന്നറിയിപ്പുമായി യു.കെ ആരോഗ്യ വകുപ്പ് മേധാവി ജെന്നി ഹാരിസ്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടിവെക്കുന്നത് ഒഴിവാക്കില്ലെന്നും അവർ അറിയിച്ചു.

വൈറസ് പടരുന്നത് ചെറുക്കാൻ റഷ്യയിൽ രാജ്യവ്യാപകമായി ലോക്ഡൗൺ നടപ്പാക്കി. നിലവിൽ 1836 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഒമ്പതു പേർ മരിക്കുകയും ചെയ്തു. തിങ്കളാഴ്ച മുതൽ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് റഷ്യൻ ഭരണകൂടം ജനങ്ങൾക്ക് നൽകിയ നിർദേശം.

ആസ്ട്രേലിയയിൽ സൂപ്പർമാർക്കറ്റുകളിലെത്തുന്നവർക്ക് മാസ്ക് നിർബന്ധമാക്കി. സിംബാബ്വെയിൽ മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഫിലിപ്പീൻസിൽ ഏഴുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 78 ആയി. തായ്ലൻഡിൽ രണ്ടുപേർ കൂടി മരിച്ചു. യു.എസിൽനിന്ന് പുറത്താക്കിയ ഗ്വാട്ടമാല സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേപ്പാളിൽ ലോക്ഡൗൺ ഏപ്രിൽ ഏഴുവരെ നീട്ടി. യു.എസ്, ചൈന, യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ജപ്പാനിൽ യാത്രവിലക്ക് ഏർപ്പെടുത്തി.

ആസ്ട്രേലിയയിൽ ആളുകൾ കൂടിനിൽക്കുന്നത് നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക് പിഴയും ഏർപ്പെടുത്തി. ഭക്ഷണസാധനങ്ങളും മരുന്നും വാങ്ങാനല്ലാെത ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി സ്കോട് മോറിസൺ ഉത്തരവിട്ടു. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ ജനജീവിതം സാധാരണ നിലയിലേക്ക് മാറുേമ്പാഴും വൈറസിെൻറ രണ്ടാംവരവുണ്ടാകുമോ എന്ന ഭയപ്പാടിലാണ് സർക്കാർ. ബെയ്ജിങ്ങിൽ 31 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അർജൻറീനയും ലോക്ഡൗൺ നീട്ടി. ദക്ഷിണ കൊറിയയിൽ 78 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ െവെറസ് ബാധിതരുടെ എണ്ണം 9661 ആയി.

കെൻ ഷിമുറ അന്തരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജപ്പാനിലെ പ്രമുഖ ഹാസ്യ കലാകാരൻ കെൻ ഷിമുറ അന്തരിച്ചു. 70 വയസ്സായിരുന്നു. ഞായറാഴ്ച ൈവകീട്ടോടെ ആരോഗ്യനില വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ടോക്യോ ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world news
News Summary - covid world death toll update
Next Story