Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്...

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ട്രംപിന് അയോഗ്യത കൽപിച്ച് കോടതി

text_fields
bookmark_border
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ട്രംപിന് അയോഗ്യത കൽപിച്ച് കോടതി
cancel

വാഷിങ്ടൺ: അടുത്ത വർഷം നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഡോണൾഡ് ട്രംപിനെ വിലക്കി കോടതി. മുൻ പ്രസിഡന്‍റ് കൂടിയായ ട്രംപ് മത്സരിക്കാൻ അയോഗ്യനാണെന്ന് കൊളറാ‍‍ഡോ സുപ്രീംകോടതി ഉത്തരവിട്ടു. 2021ല്‍ യു.എസ് പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോളിൽ കലാപ സമാനമായ പ്രതിഷേധം നടന്നതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. കലാപത്തിലും അക്രമങ്ങളിലും മറ്റും ഉൾപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽനിന്നു വിലക്കുന്ന 14ാം ഭേദഗതിയുടെ മൂന്നാം വകുപ്പു പ്രകാരമാണ് വിധി. കൊളറാ‍ഡോ സ്റ്റേറ്റില്‍ മാത്രമാകും വിധിക്ക് സാധുത. ഇവിടത്തെ പ്രൈമറി ബാലറ്റിൽനിന്ന് ട്രംപിനെ നീക്കും. മറ്റ് സ്റ്റേറ്റുകളില്‍ ട്രംപിന് വിലക്കുണ്ടാകില്ല. അപ്പീൽ പോകുന്നതിനായി ജനുവരി നാലു വരെ വിധി നടപ്പാക്കുന്നത് മരവിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തീയതി ജനുവരി അഞ്ച് ആണ്.

ഇതോടെ യു.എസിന്റെ ചരിത്രത്തിൽ അട്ടിമറിയുടെയോ അക്രമത്തിന്റെയോ പേരിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാർഥിയായി ട്രംപ്. മറ്റു സംസ്ഥാനങ്ങളിലും സമാന വിധിക്ക് ഇത് തുടക്കമിടുമോയെന്നാണ് അമേരിക്കയും ലോകവും ഉറ്റുനോക്കുന്നത്. വിധിക്കെതിരെ യു.എസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ട്രംപിന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്. ട്രംപ് തന്നെ നിയമിച്ച മൂന്നു ജഡ്ജിമാരടക്കം റിപ്പബ്ലിക്കൻ അനുകൂല രീതി നിലനിൽക്കുന്നതിൽ വിധി മാറ്റിയെടുക്കാനാകുമെന്ന് റിപ്പബ്ലിക്കൻ കക്ഷി പ്രതീക്ഷിക്കുന്നു.

2024ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ഏറെ സാധ്യത കൽപിക്കപ്പെടുന്നത് ട്രംപിനാണ്. വിധി മറ്റു സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്.

കൊളറാഡോയിലെ ഒരുകൂട്ടം വോട്ടര്‍മാരും സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സും ചേര്‍ന്നാണ് കോടതിയെ സമീപിച്ചത്. കോടതി വിധി അന്യായവും ജനാധിപത്യവിരുദ്ധവുമാണെന്നും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ട്രംപിന്‍റെ വക്താവ് പ്രതികരിച്ചു. കൊളറാഡോ കോടതിയുടെ തീരുമാനം തെറ്റാണെന്നും ഈ ജനാധിപത്യവിരുദ്ധമായ ഉത്തരവ് മരവിപ്പിക്കമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും വക്താവ് പറഞ്ഞു. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുപിന്നാലെ ജോ ബൈഡൻ യു.എസ് പ്രസിഡന്റായി അധികാരത്തിലേറുന്നത് തടയാൻ കാപിറ്റോളിൽ വൻ സംഘർഷം അരങ്ങേറിയിരുന്നു. ഇതിനു നേതൃത്വം നൽകിയത് ട്രംപാണെന്നാണ് ഹരജിക്കാരുടെ പരാതി. സമാനമായി വേറെയും നിരവധി കേസുകൾ ഇതേ സംഭവത്തിൽ ട്രംപിനെതിരെ കോടതികളിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Colorado Supreme Court bars Donald Trump from state ballot
Next Story