നേപ്പാൾ പ്രതിസന്ധി: ചൈനീസ് സംഘം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
text_fieldsകാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ എത്തിയ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ദൗത്യസംഘം രാജിവെച്ച പ്രധാനമന്ത്രി കെ.പി. ശർമ ഒലി, പ്രസിഡൻറ് ബിദ്യ ദേവി, നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാവ് പ്രചണ്ഡ എന്നിവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗം ഉപമന്ത്രി ഗ്വോ യെശ്വോയുടെ നേതൃത്വത്തിൽ നാലു പേരടങ്ങുന്ന സംഘം ഞായറാഴ്ചയാണ് നേപ്പാളിലെത്തിയത്. ആദ്യ ദിവസംതന്നെ കെ.പി. ശർമ ഒലി, ബിദ്യ ദേവി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് പ്രചണ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രി രാജിവെച്ച് മന്ത്രിസഭ പിരിച്ചുവിട്ട സാഹചര്യത്തിൽ പാർട്ടിയുടെ നിയന്ത്രണം തനിക്കാണെന്ന് പ്രചണ്ഡ ഗ്വോ യെശ്വോയെ അറിയിച്ചതായി നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒലിയുമായും പ്രചണ്ഡയുമായും അടുത്ത വ്യക്തിബന്ധമുള്ളയാളാണ് ഗ്വോ യെശ്വോ. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന പല നേതാക്കളുമായും ഗ്വോ യെശ്വോ കൂടിക്കാഴ്ച നടത്തി. നേതാക്കക്കൾക്കിടയിലെ മുറിവുണക്കാനാണ് ചൈനീസ് സംഘത്തിെൻറ ശ്രമം. ഡിസംബർ 20ന് ആയിരുന്നു അമ്പരപ്പിക്കുന്ന നീക്കത്തിലൂടെ ഒലി രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

