Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅരുണാചലിലെ പേര് മാറ്റം...

അരുണാചലിലെ പേര് മാറ്റം തങ്ങളുടെ പരമാധികാരത്തിൽപ്പെട്ടത്; കൂടുതൽ പ്രകോപനവുമായി ചൈന

text_fields
bookmark_border
China Provokes Again On Arunachal, Says Changing Names Was Within Its sovereign Rights
cancel

അരുണാചൽ പ്രദേശിന്റെ കാര്യത്തിൽ കൂടുതൽ പ്രകോപനവുമായി ചൈന. 11 സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനം തങ്ങളുടെ പരമാധികാരത്തിൽപ്പെട്ടതാണെന്നാണ് ചൈനീസ് സർക്കാറിന്റെ വാദം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ചൊവ്വാഴ്ചയാണ് പുതിയ വാദവുമായി രംഗത്തുവന്നത്.

പത്രസമ്മേളനത്തിൽ സംസാരിക്കവേ, അരുണാചൽ പ്രദേശിലെ ഇന്ത്യൻ പ്രദേശത്തെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള കാരണത്തെക്കുറിച്ച് മാവോ നിങ് പ്രതികരിച്ചു. സാങ്‌നാൻ (അരുണാചലിനെ ചൈന വിളിക്കുന്ന പേര്) തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ‘സ്റ്റേറ്റ് കൗൺസിലിന്റെ തീരുമാനപ്രകാരം വ്യവസ്ഥകൾക്ക് അനുസൃതമായി ചൈനീസ് സർക്കാരിന്റെ യോഗ്യതയുള്ള അധികാരികൾ സാങ്‌നാന്റെ ചില ഭാഗങ്ങളുടെ പേരുകൾ സ്റ്റാൻഡേർഡ് ചെയ്തിട്ടുണ്ട്. ഇത് ചൈനയുടെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണ്’-മാവോ നിങ് പറഞ്ഞു.

അതേസമയം ചൈനയുടെ നടപടിയിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് ബി.ജെ.പി സർക്കാർ രംഗത്ത് എത്തി. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ച് അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട ചൈനയുടെ നടപടി പൂർണമായും തള്ളിക്കളയുന്നതായും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇത്തരം ശ്രമങ്ങൾ ചൈന നടത്തുന്നത് ഇതാദ്യമല്ല. അരുണാചൽ പ്രദേശ് എക്കാലവും ഇന്ത്യയുടെ മാറ്റിനിർത്താനാകാത്ത ഭാഗമാണ്. പുതിയ പേരിട്ടാൽ ഈ യാഥാർഥ്യം മാറ്റാനാകില്ല -വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കി.

അരുണാചൽ പ്രദേശിലെ ഓരോ പ്രദേശങ്ങൾക്ക് പുതിയ പേരിടൽ നടത്തുന്ന ചൈനയുടെ ഏർപ്പാട് ഇതു മൂന്നാം തവണയാണ്. സ്ഥലനാമ ഏകീകരണത്തിന്‍റെ പേരിൽ 2017ൽ ആറു സ്ഥലങ്ങൾക്ക് പുതിയ പേരിട്ടു. 2021ൽ 15 സ്ഥലങ്ങളുടെ പേരുമാറ്റമാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ 11 സ്ഥലങ്ങൾക്ക് പുതിയ പേരിട്ടു. രണ്ടു പാർപ്പിട പ്രദേശങ്ങൾ, അഞ്ച് കുന്നുകൾ, രണ്ടു നദികൾ എന്നിവ ഇക്കൂട്ടത്തിൽ പെടും. ഏറിയും കുറഞ്ഞും സംഘർഷാത്മക സ്ഥിതിയിൽ അതിർത്തി മേഖല തുടരുന്നതിനിടയിലാണ് ഇത്തരത്തിലൊരു നാമകരണ ചടങ്ങ്.

ചൈനക്ക് ക്ലീൻ ചിറ്റ് നൽകുകയും അതിർത്തിയിലെ അവരുടെ ചെയ്തികൾക്കു മുന്നിൽ തികഞ്ഞ മൗനം പാലിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രീതിയാണ് ഈ സാഹചര്യമുണ്ടാക്കിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മൂന്നാം തവണയാണ് പേരുമാറ്റം. എന്നാൽ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി തുടരും. ചൈനക്ക് ക്ലീൻ ചിറ്റ് മോദി നൽകിയതിന്‍റെ ഭവിഷ്യത്ത് രാജ്യം നേരിടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

2,000 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന പിടിച്ചെടുത്തു. സ്ഥലങ്ങൾക്ക് പേരുമാറ്റുകയാണ് അവർ. പ്രധാനമന്ത്രി നിശ്ശബ്ദമായിരിക്കുന്നു. ഉത്തരമില്ല. പ്രധാനമന്ത്രിക്കെന്താ, ഇത്ര പേടി? -ഖാർഗെ ചോദിച്ചു.

അതിർത്തി സാഹചര്യം മെച്ചപ്പെട്ടെന്ന് അവകാശപ്പെടുമ്പോൾ തന്നെ ചൈനയുടെ പ്രകോപനവും കടന്നു കയറ്റവും തുടരുകയാണെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiArunachalindiaChina
News Summary - China Provokes Again On Arunachal, Says Changing Names Was Within Its 'sovereign Rights'
Next Story