Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈന-നേപ്പാൾ പ്രളയം:...

ചൈന-നേപ്പാൾ പ്രളയം: മഞ്ഞുമല തകർന്നുവീണ തടാകം കവിഞ്ഞൊഴുകുന്നതായി ചൈനയുടെ മുന്നറിയിപ്പ്; രക്ഷാപ്രവർത്തനം നിർത്തിവെച്ചു

text_fields
bookmark_border
nepal floods
cancel
camera_alt

ചൈനയിലെയും നേപ്പാളിന്റെയും അതിർത്തിയിൽ രൂപംകൊണ്ട തടാകത്തിന്റെ ഉപഗ്രഹ ചിത്രം

ചൈന-നേപ്പാൾ അതിർത്തിയിൽ മഞ്ഞുമല തകർന്നുണ്ടായ അവശിഷ്ടങ്ങൾ കാരണം രൂപപ്പെട്ട തടാകത്തിൽ വെള്ളം കവിഞ്ഞൊഴുകാൻ തുടങ്ങിയതായി ചൈനീസ് അധികൃതർ അറിയിച്ചു. ഇതിനെത്തുടർന്ന് മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവക്കാൻ അധികൃതർ ഉത്തരവിട്ടു.

ഹിമാലയൻ മേഖലയിൽ പുതിയ വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന് നേപ്പാളും ചൈനയും വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഒഴുക്കിന് മുകളിലായി അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി തടാകം ഏതു നിമിഷവും തകർന്നു വീഴാമെന്ന അവസ്ഥയിലായിരുന്നു. ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത ദുരന്തഭൂമിയിൽ, കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നീക്കത്തിലാണ് ചൈന.


തടാകം തകർന്നു വീഴാനുള്ള സാധ്യതയും തുടർന്നുണ്ടാകാനിടയുള്ള മലയിടിച്ചിൽ, ഹിമാപാതം തുടങ്ങിയ പ്രകൃതിദുരന്തങ്ങളും കണക്കിലെടുത്ത് ചൈനീസ് രക്ഷാപ്രവർത്തകരെയും വാഹനങ്ങളെയും സുരക്ഷിത മേഖലയിലേക്ക് പിൻവലിച്ചതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സി.സി.ടി.വി വെളിപ്പെടുത്തി. സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട എട്ടംഗ ചൈനീസ് എൻജിനീയറിങ് സംഘം രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം, 1.5 മുതൽ 2 ദശലക്ഷം ക്യുബിക് മീറ്ററായിരുന്ന തടാകത്തിലെ ജലനിരപ്പ് ഇപ്പോൾ 2.5 ദശലക്ഷം ക്യുബിക് മീറ്ററായി ഉയർന്നിരിക്കുകയാണ്.

തടാകത്തിന്റെ ആകാശ നിരീക്ഷണവും ത്രീ-ഡി മോഡലിങ്ങും നടത്തുന്നതിനായി വ്യാഴാഴ്ചയാണ് എൻജിനീയറിങ് സംഘത്തെ അധികൃതർ രംഗത്തിറക്കിയത്. സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൾ വലിയൊരു വെല്ലുവിളിയാണെന്ന് സംഘാംഗമായ ചൻ ഹാൻഷിയാവോ വ്യക്തമാക്കി. മഞ്ഞുമല തകർന്നതിനെ തുടർന്ന് തടാകക്കരയിൽ നിരവധി കുത്തനെയുള്ള കൊക്കകളും അപകടകരമായ മലഞ്ചെരിവുകളും രൂപപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സി.സി.ടി.വിയോട് പറഞ്ഞു.

തടാകം ഉയർത്തുന്ന ഭീഷണി കുറക്കുന്നതിനുള്ള പൊതുവായ വഴി അണക്കെട്ടിന്റെ താഴ്ന്ന ഭാഗത്ത് ഒരു ഒഴുക്കുചാൽ നിർമിക്കുകയാണെന്ന് ചൻ വ്യക്തമാക്കി. വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗതയും തടാകം നിറയുന്ന വേഗതയും കണക്കാക്കിയാണ് ഈ ചാനലിന്റെ വീഴ്‍ചയും ആഴവും തീരുമാനിക്കേണ്ടത്. തടാകത്തിന് ഏകദേശം 150 മീറ്റർ നീളവും 40 മുതൽ 50 മീറ്റർ വരെ ആഴവുമുണ്ടെന്നാണ് സർവേ ഡാറ്റ വ്യക്തമാക്കുന്നത്.


ഗിറോങ് അതിർത്തി തുറമുഖ മേഖലയിൽ ചെറുതും ഇടത്തരവുമായ മഴ പെയ്യുന്നത് മുകളിലെ പ്രദേശങ്ങളിലെ മണ്ണും പാറകളും ഇളകിപ്പോകാൻ കാരണമായിട്ടുണ്ട്. ഈ മഴ അടുത്ത ആഴ്ചയും തുടരുമെന്നാണ് പ്രവചനം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 3 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം കൂടി ഈ തടാകത്തിലേക്ക് ഒഴുകിയെത്തുമെന്നും, ഇത് വലിയ രീതിയിലുള്ള ജലനിരപ്പ് ഉയർച്ചക്കും ഡാം തകരാനുള്ള ഉയർന്ന അപകടസാധ്യതക്കും കാരണമാകുമെന്നും സെപ്റ്റംബർ ഒന്നിന് ചുറ്റുമുള്ള ദിവസങ്ങളിൽ ജലനിരപ്പ് പരമാവധി ഉയരുമെന്നും ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.

ചൈനീസ് രക്ഷാപ്രവർത്തകർ പകർത്തിയ ആകാശ ദൃശ്യങ്ങളിൽ തടാകത്തിന്റെ രൂപീകരണം വ്യക്തമാണ്. പുറത്തേക്കൊഴുക്കില്ലാതെ ഒരു കുഴിയിൽ തടിച്ചുകൂടിയ ചളിനിറഞ്ഞ വെള്ളം കാടുകളെയും മരങ്ങളെയും പൂർണമായി മുക്കിക്കൊണ്ട് അവശിഷ്ടങ്ങളുടെയും കല്ലുകളുടെയും തടസ്സത്തിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതിർത്തിയുടെ ഇരുവശത്തുമായി കാണാതായവരുടെ എണ്ണം ആയിരത്തോളമെത്തുമെന്നും, ഇതിൽ 31 രാജ്യങ്ങളിൽ നിന്നുള്ള 540 വിദേശികളും ഉൾപ്പെടുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rescue OperatiosNepal floodsChinaglacier
News Summary - China warns lake formed by glacier debris near Nepal border starting to overflow
Next Story