മറ്റേത് രാജ്യങ്ങളേക്കാളും കൂടുതൽ പേർ ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്: ട്രംപ്
text_fieldsവാഷിങ്ടൺ: ചൈനയിൽ കോവിഡ് 19 വൈറസ് ബാധിച്ച് പതിനായിരങ്ങൾ മരിച്ചിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നതിനേക്കാൾ ഒരുപാട് അധികം മരണം അവിടെ സംഭവിച്ചിട്ടുണ്ടെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് പറഞ്ഞത്.
'ചൈനയിൽ മറ്റേത് രാജ്യങ്ങളേക്കാളും കൂടുതൽ കോവിഡ് മരണമുണ്ടായിട്ടുണ്ട്. അവർ അത് സമ്മതിക്കുന്നില്ല എന്ന് മാത്രം. -ട്രംപ് അവകാശപ്പെട്ടു. എന്നാൽ, എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നതെന്ന മാധ്യമപ്രവർത്തകെൻറ ചോദ്യത്തിന് ഉത്തരം പറയാതെ ട്രംപ് വിഷയം മാറ്റുകയും ചെയ്തു. അമേരിക്കയില്‍ ആറ് ശതമാനം പേര്‍ മാത്രമെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളൂ എന്ന തരത്തിലുള്ള ചില കണക്കുകളും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ് മരണനിരക്ക് കുറഞ്ഞെന്ന് അവകാശപ്പെടുന്ന ട്രംപിെൻറ ട്വീറ്റ് കഴിഞ്ഞ ദിവസം ട്വിറ്റർ നീക്കം ചെയ്തിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ആറു ശതമാനം അഥവാ 9000ത്തോളം മരണങ്ങൾ മാത്രമാണ് കോവിഡ് മൂലം സംഭവിച്ചിട്ടുള്ളതെന്ന ''മെൽ ക്യൂ'' എന്ന അക്കൗണ്ടിെൻറ ട്വീറ്റാണ് ട്രംപ് പങ്കുവെച്ചത്. നിലവിലെ മരണങ്ങളിൽ ആറു ശതമാനം മാത്രമേ കോവിഡ് മൂലം മരിച്ചതെന്നും ബാക്കി 2-3 ശതമാനം പേരും ഗുരുതരമായ രോഗങ്ങളുള്ളവരായിരുന്നു എന്നു ട്വീറ്റിൽ പറയുന്നു. തെറ്റായ വിവരങ്ങൾ പങ്കുവെച്ച് ട്വിറ്റർ ചട്ടങ്ങൾ ലംഘിച്ചതിനാൽ റീട്വീറ്റ് ലഭ്യമാകില്ലെന്ന് ട്വിറ്റർ സന്ദേശമയക്കുകയായിരുന്നു. ട്വീറ്റ് കമ്പനിയുടെ കോവിഡ് -19 വിവര നയത്തെ ലംഘിച്ചതായും ട്വിറ്റർ വക്താവ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.