സോഷ്യലിസ്റ്റ് നേതാവ് സെഗുറോ പുതിയ പോർചുഗൽ പ്രസിഡന്റ്
text_fieldsലിസ്ബൺ: സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പുതിയ പോർചുഗൽ പ്രസിഡന്റ്. 95 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ഇതിൽ 66 ശതമാനം നേടിയാണ് സെഗുറോ വിജയത്തിലേക്ക് നീങ്ങിയത്. വലതുപക്ഷ സ്ഥാനാർഥിയായ ചേഗ പാർട്ടിയുടെ ആൻഡ്രേ വെഞ്ചുറ 34 ശതമാനം വോട്ടുമായി പിന്നിലാണ്. സോഷ്യലിസ്റ്റുകൾക്ക് പുറമേ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടേയും പിന്തുണ സെഗുറോക്ക് ലഭിച്ചിരുന്നു. മാഴ്സലോ റിബേലോ ഡിസൂസയുടെ പിൻഗാമിയായിട്ടാവും സെഗുറോ എത്തുക.
പോർചുഗല്ലിന്റെ ദൈനംദിന ഭരണത്തിൽ പ്രസിഡന്റിന് കാര്യമായ പങ്കില്ലെങ്കിലും ചില പ്രത്യേക അധികാരങ്ങൾ അവർക്കുണ്ട്. പാർലമെന്റ് പിരിച്ചുവിടാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമുള്ള അധികാരമാണ് അതിൽ പ്രധാനപ്പെട്ടത്. ചില പുതിയ നിയമങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരവും പ്രസിഡന്റിനുണ്ട്. രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടുന്നത് പ്രധാനമന്ത്രിയാണ്.
തെരഞ്ഞെടുപ്പിൽ തോറ്റുവെങ്കിലും തന്റെ പാർട്ടിക്ക് പാർലമെന്റിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ആൻഡ്രേ വെഞ്ചുറക്ക് കഴിഞ്ഞുവെന്നാണ് പോർച്ചുഗൽ രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം പോർച്ചുഗൽ പാർലമെന്റിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയപാർട്ടിയാകാൻ അവർക്ക് കഴിഞ്ഞിരുന്നു. ചേഗ പാർട്ടി രുപീകരിച്ച് ആറ് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ നേട്ടമുണ്ടാക്കാൻ അവർക്ക് സാധിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

