Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിലെ കുഞ്ഞുങ്ങളെ...

ഗസ്സയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

text_fields
bookmark_border
ഗസ്സയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
cancel

ഗസ്സയിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊലപ്പെടുത്തുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ലോകം ടെലിവിഷനുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഇത് കണ്ടുകൊണ്ടിരിക്കുകയാണെന്നും ട്രൂഡോ ഓർമിപ്പിച്ചു.

‘പരമാവധി സംയമനം പാലിക്കാൻ ഞാൻ ഇസ്രായേൽ സർക്കാരിനോട് അഭ്യർഥിക്കുന്നു. ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും രക്ഷപ്പെട്ടവരുടെയും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെയും നേർസാക്ഷ്യങ്ങൾ ടി.വിയിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ലോകം കാണുകയും കേൾക്കുകയും ചെയ്യുന്നു. സ്ത്രീകളെയും കുട്ടികളെയും ശിശുക്കളെയും കൊല്ലുന്നതിന് ലോകം സാക്ഷ്യം വഹിക്കുന്നു. ഇത് അവസാനിപ്പിക്കണം’, ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ട്രൂഡോ പറഞ്ഞു. ഫലസ്തീനെതിരായ യുദ്ധത്തിൽ ഇസ്രായേലിനൊപ്പം നിലയുറപ്പിച്ച രാജ്യമാണ് കാനഡ.

അതേസമയം, ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം പ്രവേശിച്ചിരിക്കുകയാണ്. 650 രോഗികളും 5000ത്തിനും 7000ത്തിനു ഇടക്ക് സിവിലിയൻമാരും ഇവിടെയുള്ളതായാണ് റിപ്പോർട്ട്. നിരന്തരമായി അൽ-ശിഫ ആശുപത്രിയിൽനിന്ന് വെടിവെപ്പുണ്ടാകുന്നതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1000ത്തോളം ആരോഗ്യപ്രവർത്തകരും ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് അൽ-ശിഫ ആശുപത്രി അധികൃതർ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കൽ നടത്തൂവെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ബോംബിട്ടും വെടിവെച്ചും ഒപ്പം വൈദ്യുതി മുടക്കിയും ഉപരോധം തീർത്തും ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രിവളപ്പിൽതന്നെ കൂട്ടക്കുഴിമാടമൊരുക്കിയാണ് ഖബറടക്കിയത്. ഇന്ധനം തീർന്ന് ഇരുട്ടിലായ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ബോംബിങ്ങിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങൾ സംസ്കരിക്കാനാകാതെ ആശുപത്രി വളപ്പിൽ അഴുകിയ നിലയിലായിരുന്നു. ഇവ പുറത്തേക്ക് മാറ്റാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ആശുപത്രി വളപ്പിൽ തന്നെ ഖബറിടമൊരുക്കിയതെന്ന് അൽ ശിഫ ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു. കനത്ത മഴക്കിടെ ആശുപത്രി മുറ്റത്തുതന്നെ മയ്യിത്ത് നമസ്കാരം നിർവഹിച്ചാണ് ഖബറടക്കം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justin TrudeauIsrael Palestine ConflictBenjamin Netanyahu
News Summary - Canadian Prime Minister calls for an immediate end to the killing of babies in Gaza; Netanyahu replied
Next Story