Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലാത്സംഗം: ബംഗ്ലാദേശിൽ വധശിക്ഷ വിധിക്കും
text_fieldsbookmark_border
കടപ്പാട്: Reuters
ധാക്ക: രാജ്യത്ത് ബലാത്സംഗക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ശിക്ഷ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തത്തിൽനിന്ന് വധശിക്ഷയായാണ് ഉയർത്തുന്നത്.
വധശിക്ഷ ഉറപ്പാക്കി നിയമം ഭേദഗതി ചെയ്ത് പ്രസിഡൻറ് അബ്ദുൽ ഹാമിദ് ഉടൻ ഒാർഡിനൻസ് പുറപ്പെടുവിക്കും. ബലാത്സംഗക്കേസുകളിൽ പ്രതികൾക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്നു കാണിച്ച് രാജ്യത്തുടനീളം പ്രക്ഷോഭം ശക്തമായിരുന്നു.
ഇതേതുടർന്നാണ് പരമാവധി ശിക്ഷ പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ജനുവരി-ആഗസ്റ്റ് കാലയളവിൽ 889 പേർ ബംഗ്ലാദേശിൽ ബലാത്സംഗത്തിന് ഇരയാകുകയും 41 പേർ കൊല്ലപ്പെടുകയും ചെയ്തതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

