Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനെ...

പാകിസ്താനെ എഫ്.എ.ടി.എഫ്  ‘ചാര’പ്പട്ടികയിൽപെടുത്തിയേക്കും

text_fields
bookmark_border
pakisthan
cancel

പാരിസ്: ഭീകരസംഘങ്ങൾക്ക് ധനസഹായം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാത്തത് കണക്കിലെടുത്ത് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്(എഫ്.എ.ടി.എഫ്) പാകിസ്താനെ ചാരപ്പട്ടികയിൽ (ഗ്രേ ലിസ്റ്റ്) പെടുത്തിയേക്കും.  ഇതുസംബന്ധിച്ച ഒൗദ്യോഗിക തീരുമാനം ഉടനുണ്ടാകും. യു.എസാണ് പാകിസ്താനെ പട്ടികയിൽ പെടുത്തണമെന്ന പ്രമേയവുമായി മുന്നോട്ടുവന്നത്.  ബ്രിട്ടൻ, ഫ്രാൻസ്, ഇന്ത്യ രാജ്യങ്ങളുടെ പിന്തുണയുണ്ട് പ്രമേയത്തിന്. തുർക്കിയും ചൈനയും ജി.സി.സി രാഷ്ട്രങ്ങളും പ്രമേയത്തെ എതിർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2012 മുതൽ 2015 വരെ പാകിസ്താനെ ചാരപ്പട്ടികയിൽ പെടുത്തിയിരുന്നു. യു.എൻ നിരോധിത ഭീകരസംഘടനകളായ ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ, ജമാഅത്തുദ്ദഅ്വ, അതിെൻറ പോഷക സംഘടനയായ ഫലാഹെ ഇൻസാനിയത് എന്നീ സംഘടനകൾക്ക് ലഭിക്കുന്ന സാമ്പത്തികസഹായം തടയുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടതിനാലാണ് നടപടിക്ക് നീക്കം. 
അതിനിടെ, ഭീകരസംഘങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്താന് മൂന്നുമാസത്തെ സമയം നൽകിയെന്ന് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് ട്വീറ്റ് ചെയ്തു. 
ചാരപ്പട്ടികയിൽ ഉൾപ്പെട്ടാൽ ബാങ്കുകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾക്ക് പാകിസ്താനിൽ നിക്ഷേപങ്ങൾ നടത്താനും പ്രവർത്തിക്കാനും നിയന്ത്രണമുണ്ടാകും. ഇത് പാകിസ്താനിലെ വ്യവസായങ്ങൾക്കും വികസനത്തിനും തിരിച്ചടിയാകും. ഇവക്കാവശ്യമായ സാമ്പത്തികസഹായവും മറ്റു രാജ്യങ്ങളിൽനിന്ന് സ്വീകരിക്കാൻ കഴിയില്ല.

ഇതോടെ 30,000 കോടി ഡോളറിെൻറ കടബാധ്യതയിൽപെട്ട് വലയുന്ന പാകിസ്താൻകൂടുതൽ സമ്മർദ്ദത്തിലാകും. പണം തിരിമറിയുമായി ബന്ധപ്പെട്ട് അന്തർസർക്കാർ സമിതിയായ എഫ്.എ.ടി.എഫ് 1989ലാണ് രൂപവത്കരിച്ചത്. പണം തിരിമറി, ഭീകരർക്ക് ധനസഹായം നൽകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളിലാണ് എഫ്.എ.ടി.എഫ് നടപടിയെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanworld newsmalayalam newsasia-PacificFATF
News Summary - With U.S. Push, Pakistan Placed on Terror Finance List-World news
Next Story