ഇറാഖിൽ സംയുക്ത ഓപറേഷൻ പുനരാരംഭിച്ച് അമേരിക്കൻ സൈന്യം
text_fieldsബഗ്ദാദ്: ബഗ്ദാദ് വിമാനത്താവളത്തിൽ ഇറാൻ ഖുദ്സ് സേന മേധാവി ഖാസിം സുൈലമാനിയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് ഇറാഖിൽ നിർത്തിവെച്ച സംയുക്ത ഓപറേഷൻ അമേരിക്കൻ സൈന്യം പുനരാരംഭിച്ചു. ഐ.എസ് ഭീകരർക്കെതിരായ പോരാട്ടമാണ് ബുധനാഴ്ച മുതൽ ആരംഭിച്ചതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഖാസിം സുലൈമാനി വധം നടന്ന് രണ്ടുദിവസത്തിനുശേഷം ജനുവരി അഞ്ചിനാണ് സൈനിക നടപടികൾ നിർത്തിയത്.
ഇറാഖ് പാർലമെൻറ് 5000ത്തിലധികം വരുന്ന അമേരിക്കൻ സൈന്യം രാജ്യംവിടണമെന്ന് ആവശ്യപ്പെട്ടു. പിൻവാങ്ങൽ നടപടി സംബന്ധിച്ച യു.എസ് സേനയുെട കരട് കത്ത് പുറത്താകുകയും ചെയ്തു.
അതേസമയം, സൈനിക ഓപറേഷൻ പുനരാരംഭിക്കാൻ ഇറാഖ് സർക്കാറിെൻറ അനുമതി തേടിയിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് ‘ന്യൂയോർക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇറാഖി നേതാക്കൾ അമേരിക്കൻ സൈനികസാന്നിധ്യത്തെ സ്വകാര്യമായി പിന്തുണക്കുന്നുണ്ടെന്നും പരസ്യമായി പറയുന്നില്ലെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.