വ്യാപാര യുദ്ധം: ചൈനയിലെ കോടീശ്വരിക്ക് നഷ്ടം 66 ശതമാനം സമ്പത്ത്
text_fieldsബെയ്ജിങ്: യു.എസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം കോടിപതികളായ പലരെയും പാപ്പരാക് കുന്നതായി റിപ്പോർട്ട്. അവസാനമായി ചൈനയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയെന്ന നിലയിൽ അറിയപ്പെട്ട സുഹൂ ക്വിൻഫിയുടെ 66 ശതമാനം സമ്പത്ത് ഇൗ വർഷം നഷ്ടമായതായാണ് വെളിപ്പെട്ടിരിക്കുന്നത്. ബ്ല്യൂംബർഗിെൻറ കോടിപതി നിരക്ക് പട്ടികയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ചൈനയിലെ സമ്പന്നർക്കിടയിൽ ഏറ്റവും നഷ്ടമുണ്ടായത് ക്വിൻഫിക്കാണെന്ന് റിപ്പോർട്ട് പറയുന്നു. െഎഫോൺ മുതൽ ടെൽസ ടെച്ച്സ്ക്രീൻ വരെയുള്ള വസ്തുക്കളുടെ വ്യാപാരത്തിലൂടെയാണ് ഇവർ സമ്പന്നയായത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇറക്കുമതിച്ചുങ്കം ചുമത്തിയതോടെയാണ് ഇവരുടെ കമ്പനികൾക്ക് തിരിച്ചടി നേരിട്ടുതുടങ്ങിയത്.
ലോകത്തെ 500 സമ്പന്നരിൽ ഉൾപ്പെട്ട ചൈനീസ് കോടിപതികൾക്കെല്ലാം ഇൗ വർഷം വലിയ നഷ്ടം നേരിട്ടിട്ടുണ്ട്. ആലിബാബ ഗ്രൂപ് ഹോൾഡിങ് ലിമിറ്റഡ് സ്ഥാപകൻ ജാക്ക് മാ, ടെൻസെൻറ് ഹോൾഡിങ്സ് ലിമിറ്റഡ് സി.ഇ.ഒ മാ ഹ്യൂവാതെങ് എന്നിവർക്കും കനത്ത നഷ്ടമാണ് ഇൗ കാലയളവിലുണ്ടായത്.
യു.എസ്-ചൈന വ്യാപാരയുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചത് ചൈനീസ് കമ്പനികളെയാണെന്ന് ഒാക്സ്ഫഡ് ഇക്കണോമിക്സ് റിപ്പോർട്ട് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.