ഇന്ത്യൻ ഭീകരത വ്യക്തമാക്കാൻ പാക് സ്ഥാനപതി കാണിച്ചത് ഗാസ പെൺകുട്ടിയുടെ ചിത്രം
text_fieldsന്യൂയോര്‍ക്ക്: ‘പാകിസ്താൻ ഭീകരതയുടെ ഫാക്ടറി’യെന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ പ്രസംഗത്തിന് മറുപടി നല്‍കുന്നതിനിടെ ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി മലീഹാ ലോധി ഉയര്‍ത്തിക്കാട്ടിയത് തെറ്റായ ചിത്രം. കശ്മീരിലെ പെല്ലറ്റ് ആക്രമണം ഇന്ത്യൻ ഭീകരതയുടെ ഉദാഹരണമാണെന്ന് പറഞ്ഞാണ് മലീഹാ ലോധി മുഖത്താകെ പരിക്കേറ്റ യുവതിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത്. എന്നാൽ ഗാസയിൽ പരിക്കേറ്റ പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്.
കശ്മീരിലെ ജനങ്ങള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് ഇരയാവുകയാണെന്ന് അവര്‍ ആരോപിച്ചു. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മുഖമാണിതെന്നും ചിത്രം ഉയർത്തി കാണിച്ച് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണം അവര്‍ക്ക് തിരിച്ചടിയായെന്ന് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തു. 2014 ൽ അവാർഡിനർഹമായ പ്രശസ്ത ഫോേട്ടാഗ്രാഫർ ഹെയ്ഡി ലെവിന്‍റെ ചിത്രമാണ് ലോധി കാണിച്ചത്. ഇസ്രായേലിെൻറ വ്യോമാക്രമണത്തിൽ മുഖത്ത് പരിക്കേറ്റ പതിനേഴുകാരിയുടെ ചിത്രമായിരുന്നു അതെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
യു.എന്‍ പൊതുസഭയുടെ 72-ാം സമ്മേളനത്തില്‍ സംസാരിക്കവെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പാകിസ്താനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടി നൽകുേമ്പാഴാണ് തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടി പാക് സ്ഥാനപതി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.