ഹാഫിസ് സഇൗദിെൻറ സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് മുഹമ്മദ് സഇൗദിെൻറ കീഴിൽ നടത്തുന്ന മതപാഠശാലകൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കുമെതിരെ പാകിസ്താൻ നടപടി തുടങ്ങി. നിരോധിത സംഘടനകളുടെയും വ്യക്തികളുടെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ യു.എൻ സംഘം കഴിഞ്ഞമാസം രാജ്യത്തെത്തിയിരുന്നു. അതിെൻറ ചുവടുപിടിച്ചാണ് നടപടി.
സഇൗദ് നേതൃത്വംനൽകുന്ന ‘ജമാഅത്തുദ്ദഅ്വ’ ‘ഫലാഹെ ഇൻസാനിയ്യത്ത് ഫൗണ്ടേഷൻ’ എന്നീ സംഘടനകൾക്കു കീഴിൽ പ്രവർത്തിച്ചുവന്ന മതപഠനകേന്ദ്രത്തിനും നാല് ഡിസ്െപൻസറികൾക്കും എതിരെയാണ് പഞ്ചാബ് സർക്കാറിെൻറ നിർദേശപ്രകാരം റാവൽപിണ്ടി ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. മതപാഠശാലകളുടെ നടത്തിപ്പ് ഒൗഖാഫ് ബോർഡിനു കൈമാറിയതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 18 മുതൽ പാരിസിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിെൻറ (എഫ്.എ.ടി.എഫ്) യോഗം ചേരാനിരിക്കെയാണ് പാകിസ്താെൻറ ധിറുതിപിടിച്ച നടപടി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ എഫ്.എ.ടി.എഫ് കരിമ്പട്ടികയിൽ പാകിസ്താനെ ഉൾപ്പെടുത്താൻ ഇന്ത്യയും യു.എസും ശ്രമിക്കുമെന്നതിനാലാണ് ഇത്. 2012 മുതൽ മൂന്ന് വർഷം പാകിസ്താനെ എഫ്.എ.ടി.എഫ് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.
രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന സഇൗദിെൻറ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത് സർക്കാറിനെ സംബന്ധിച്ച് ദുഷ്കരമാണ്. ജമാഅത്തുദ്ദഅ്വക്കും ഫലാഹെ ഇൻസാനിയ്യത്ത് ഫൗണ്ടേഷനും സംഭാവനനൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
