Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോങ്കോങ്...

ഹോങ്കോങ് മനുഷ്യാവകാശ ബില്ലിൽ ട്രംപ് ഒപ്പിട്ടു രോഷത്തോടെ ചൈന

text_fields
bookmark_border
hong-kong-281119.jpg
cancel
camera_alt?????????????? ??.???? ?????? ??????????????? ???????

ബെയ്ജിങ്: വ്യാപാരയുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹോങ്കോങ് വിഷയ ത്തിൽ യു.എസും ചൈനയും തമ്മിലുള്ള ബന്ധം ഉലയുന്നു. ഹോങ്കോങ് ജനാധിപത്യസമരത്തെ പിന ്തുണച്ച് യു.എസ് കോൺഗ്രസ് പാസാക്കിയ മനുഷ്യാവകാശ ബില്ലിൽ പ്രസിഡൻറ് ഡോണൾഡ് ട്ര ംപ് ഒപ്പുവെച്ചു. ഇതോടെ ബില്ല് നിയമമായി. ട്രംപിെൻറ നടപടിയിൽ കടുത്ത പ്രതിഷേധവുമ ായി ചൈന രംഗത്തെത്തി. യു.എസ് അംബാസഡറെ വിളിച്ചുവരുത്തിയ ചൈന തങ്ങളുടെ ആഭ്യന്തരകാര് യങ്ങളിൽ ഇടെപട്ടതിന് വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പു നൽകി. ഹോങ്കോങ്ങിൽ നിലവിലുള്ള സംഘർഷാവസ്ഥ ആളിക്കത്തിക്കാനേ യു.എസ് ഇടപെടൽ സഹായിക്കൂ. അന്താരാഷ്ട്ര നിയമലംഘനമാണ് യു.എസ് നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ ഉപമന്ത്രി ലി യുചെങ് യു.എസ് അംബാസഡർ ടെറി ബ്രൻറ്സ്റ്റൻറിനോട് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറാക്കുമെന്നതിനാൽ നിയമം നടപ്പാക്കരുതെന്ന് ലി ആവശ്യപ്പെട്ടു.

ചൈനക്കു കീഴിലെ അർധസ്വയംഭരണമേഖലയായ തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് ഹോങ്കോങ് സർക്കാറും യു.എസിനോട് അഭ്യർഥിച്ചു. അനാവശ്യവും അനുചിതവുമായ നടപടിയാണ് യു.എസി
േൻറെതന്നും സർക്കാർ വ്യക്തമാക്കി. യു.എസിെൻറ പിന്തുണ മഹത്തായ നേട്ടമാണെന്ന് ജനാധിപത്യ സമരനേതാവ് ജോഷ്വ വോങ് പ്രതികരിച്ചു. ഹോങ്കോങ്ങിൽ ഞായറാഴ്ച നടന്ന ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾ ഉജ്ജ്വലവിജയം നേടിയതിനു പിന്നാലെയാണ് ഭരണകൂടത്തിനെതിരായ വികാരത്തിനൊപ്പം നിൽക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.

ഹോങ്കോങ് ഹ്യൂമൻറൈറ്റ്സ് ആൻഡ് ഡെമോക്രസി ആക്ട് 2019
ബുധനാഴ്ചയാണ് ഹോങ്കോങ് ഹ്യൂമൻറൈറ്റ്സ് ആൻഡ് ഡെമോക്രസി ആക്ട് 2019ൽ (ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമം) ട്രംപ് ഒപ്പുെവച്ചത്. ഭരണനേതൃത്വം ചൈനയുടെ പിന്തുണയോടെ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ തടയാൻ ലക്ഷ്യമിടുന്ന ബില്ലാണിത്. സെനറ്റിലെ ഒരംഗം ഒഴികെ ബാക്കിയെല്ലാവരും ബില്ലിനെ പിന്തുണച്ചു. കഴിഞ്ഞയാഴ്ച യു.എസ് സെനറ്റും ജനപ്രതിനിധി സഭയും ഐകകണ്ഠ്യേന ബിൽ പാസാക്കിയിരുന്നു. ഹോങ്കോങ്ങിൽ യു.എസിന് ‘ആവശ്യമായ’ സ്വയംഭരണാവകാശം നിലനിൽക്കുന്നുണ്ടെന്നു വർഷത്തിലൊരിക്കൽ ഉറപ്പുവരുത്താൻ സ്റ്റേറ്റ് ഡിപ്പാർട്മെൻറിനോടു നിർദേശിക്കുന്നതാണ് ബിൽ.
ഹോങ്കോങ്ങിൽ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണക്കാരാകുന്ന ചൈനീസ്, ഹോങ്കോങ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്താനും ബില്ല് അനുശാസിക്കുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള കണ്ണീർവാതകം, റബർ ബുള്ളറ്റ് സ്റ്റൺ തോക്ക് മുതലായ ആയുധങ്ങൾ ഹോങ്കോങ് പൊലീസിന് നൽകാൻ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്ന ബില്ലിലും ട്രംപ് ഒപ്പുവെച്ചു.

ജനകീയപ്രക്ഷോഭം
ഭരണകൂടത്തിെൻറ കുറ്റവാളികളെ ചൈനക്കു കൈമാറുന്ന ബില്ലിനെതിരെ ജൂണിൽ ആരംഭിച്ച പ്രതിഷേധമാണ് വലിയ ജനകീയപ്രക്ഷോഭമായത്. ബിൽ പിൻവലിച്ചിട്ടും പ്രക്ഷോഭം അവസാനിച്ചില്ല. ഹോങ്കോങ്ങിന് കൂടുതൽ അധികാരം ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്. 4500 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഏറ്റുമുട്ടലുകളിൽ പൊലീസുകാരടക്കം രണ്ടായിരത്തോളംപേർക്ക് പരിക്കേറ്റു.

ഹോേങ്കാങ്
ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക അധികാരമേഖലയാണിത്. 1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്നു. 1997ൽ ബ്രിട്ടൻ ചൈനക്ക് കൈമാറി. 1984 ഡിസംബർ 19നാണ് ബെയ്ജിങ്ങിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചൈനയുമായി ഹോങ്കോങ് കൈമാറ്റക്കരാറിൽ ഒപ്പുെവച്ചത്. 156 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് 1997ൽ ബ്രിട്ടൻ ഹോങ്കോങ് പൂർണമായി ചൈനക്ക് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ബ്രിട്ടെൻറ ഇടപെടൽ മൂലം 2047 വരെ ഹോങ്കോങ്ങിെൻറ സ്വതന്ത്രസ്വഭാവം നിലനിർത്തുമെന്ന് ചൈനക്ക് ഉറപ്പുനൽകേണ്ടിവന്നു. 2048ഓടെ ഹോങ്കോങ് പൂർണമായി ചൈനക്ക് കീഴിലാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaHongkonghongkong human rights billDonald Trump
News Summary - trumps intervention in Hongkong human rights bill
Next Story