Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ് സൗദിയിൽ;...

ട്രംപ് സൗദിയിൽ; സുപ്രധാന ഉച്ചകോടി ഇന്ന്

text_fields
bookmark_border
ട്രംപ് സൗദിയിൽ; സുപ്രധാന ഉച്ചകോടി ഇന്ന്
cancel

 

റിയാദ്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സൗദി സന്ദർശനത്തിന് തുടക്കമായി. സൗദിസമയം ശനിയാഴ്ച രാവിലെ 10 മണിയോടെ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ യു.എസ് എയർഫോഴ്സ് വിമാനത്തിൽ വന്നിറങ്ങിയ ട്രംപിനെ സ്വീകരിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവും  മന്ത്രിമാരും എത്തി. 

റോയൽ കോർട്ട് ആസ്ഥാനത്ത്  പ്രൗഢമായ ഔദ്യോഗിക സ്വീകരണച്ചടങ്ങ് നടന്നു.  ഉച്ചവിരുന്നിനുശേഷം രാജാവിെൻറ കൊട്ടാരത്തിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തി. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നായിഫും രണ്ടാം കിരീടാവകാശിയും  പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ട്രംപുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. വൈകീട്ട് റിയാദിലെ നാഷനൽ മ്യൂസിയം സന്ദർശിച്ച ട്രംപിന് മുറബ്ബ കൊട്ടാരത്തിൽ സൗദി രാജകുടുംബാംഗങ്ങൾ അത്താഴവിരുന്നൊരുക്കി. 

സൗദി--അമേരിക്കൻ ഉഭയകകഷി ചർച്ചകളുടെ ദിനമായിരുന്നു ശനിയാഴ്ച. നിരവധി വ്യാപാര, വാണിജ്യ, ആയുധ കരാറുകളിൽ സൗദിയും അമേരിക്കയും ഒപ്പുവെച്ചു.  സൗദി-യു.എസ് സി.ഇ.ഒ ഫോറവും നടന്നു. അറബ് ഇസ്ലാമിക രാജ്യങ്ങളുടെ സുപ്രധാന ഉച്ചേകാടി ഞായറാഴ്ചയാണ്. കിങ് അബ്ദുൽ അസീസ് കൺവെൻഷൻ സെൻററിൽ നടക്കുന്ന ഉച്ചകോടിയിൽ 50ലധികം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ഉച്ചകോടിയെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിക്കും. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ഒരുമിച്ച് മുന്നേറാം എന്ന പ്രമേയത്തിലാണ് ഉച്ചകോടി. 
അമേരിക്കയുടെ സഹകരണത്തോടെ പശ്ചിമേഷ്യയിലെ തീവ്രവാദ-ഭീകരവാദ ഭീഷണിയെ ചെറുക്കാനുള്ള ചർച്ചകളാണ് ഉച്ചകോടിയിലും അനുബന്ധ പരിപാടികളിലും നടക്കുന്നത്. 
അറബ്-അമേരിക്കൻ ബന്ധം ഉൗഷ്മളമാക്കുന്നതിനുള്ള വലിയ ചുവടുവെപ്പാണ് സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്നത്. പശ്ചിമേഷ്യയിൽ നാറ്റോ മോഡൽ സൈനികസഖ്യത്തിന് ഉച്ചകോടിയിൽ നിർദേശം വെക്കുമെന്ന് സൂചനയുണ്ട്. ഭീകരവാദ ആശയങ്ങൾക്കെതിരായ പോരാട്ടത്തിനുള്ള ആഗോളകേന്ദ്രത്തിെൻറ ഉദ്ഘാടനം ട്രംപ് നിർവഹിക്കും. സമാധാനത്തിെൻറയും മിതവാദത്തിെൻറയും സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിെൻറ സാധ്യതകൾ തേടുന്ന ‘ട്വീപ്സ് 2017’ സമ്മേളനവും ട്രംപ് ഉദ്ഘാടനം ചെയ്യും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - trump sudi visit: important meeting today
Next Story