ചൈനയിൽ പൊതു ജനം നോക്കി നിൽകെ പത്ത് പേരെ തൂക്കി കൊന്നു
text_fieldsബീജിങ്: മയക്ക്മരുന്ന്,കൊലപാതക കേസുകളിൽ പ്രതികളായ പത്ത് പേരെ ചൈനയിൽ പരസ്യമായി തൂക്കി കൊന്നു. ലുഫങ്ങിലുള്ള ഒരു സ്പോർട്സ് ഗ്രൗണ്ടിൽ വെച്ചാണ് പത്ത് കുറ്റവാളികളെ പൊതുജന മധ്യെ സർക്കാർ തൂക്കിലേറ്റിയത്. മരിച്ചവരിൽ ഏഴ് പേരും മയക്ക്മരുന്ന് കേസിൽ ജയിലിലായവരാണ്. കൊലക്കുറ്റത്തിനും കവർച്ചക്കും പിടിയിലായവരായിരുന്നു മറ്റുള്ളവർ.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഒൗദ്യോഗിക നോട്ടീസിലൂടെയാണ് തൂക്കിലേറ്റൽ ചടങ്ങിലേക്ക് ജനങ്ങളെ അധികൃതർ ക്ഷണിച്ചത്. സൈറൺ മുഴക്കിയെത്തിയ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ കുറ്റവാളികളെ ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു.
സ്കൂൾ യൂണിഫോമണിഞ്ഞ കുട്ടികളടക്കം 1000 ത്തോളം കാഴ്ചക്കാെര സാക്ഷി നിർത്തി നാല് വീതം പോലീസുകാരുടെ അകമ്പടിയോടെയാണ് ഒാരോരുത്തരെയായി ഗ്രൗണ്ടിൽ സജ്ജീകരിച്ച തൂക്ക് മരത്തിനടുത്തേക്ക് കൊണ്ടുവന്നത്. പുക വലിച്ചും ഭക്ഷണം കഴിച്ചുമൊക്കെ ജനങ്ങൾ തൂക്കി കൊല്ലുന്നതിെൻറ ദൃശ്യങ്ങൾ ആസ്വദിക്കുന്നതാണ് ചൈനീസ് മാധ്യമങ്ങൾ പുറത്ത് വിട്ട ചിത്രങ്ങളിലൂടെ കാണാനാവുക.
കഴിഞ്ഞ വർഷം 2000 ഒാളം പേരെ രാജ്യത്ത് വധശിക്ഷക്ക് വിധിച്ചിരുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മാത്രമേ അക്രമരഹിതമായ കുറ്റങ്ങൾക്ക് വധശിക്ഷ വിധിക്കാറുള്ളൂ. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും, അഴിമതിക്കും മയക്ക്മരുന്ന് ഉപയോഗത്തിനുമൊക്കെ വധശിക്ഷ നൽകുന്നവരാണ് ഇരു രാജ്യങ്ങളും.
ലുഫെങ്ങിൽ അഞ്ച് മാസങ്ങൾക്ക് മുമ്പ് ലഹരി ഉപഭോഗത്തിനും മറ്റുമായി ശിക്ഷിച്ച എട്ട് പേരെ പൊതുജനത്തിെൻറ മുന്നിൽ തൂക്കികൊന്നിരുന്നു. നിരവധി തവണയായി നടത്തിയ പരിശോധനയിൽ മാരകമായ ലഹരി പദാർത്ഥങ്ങൾ പിടിക്കുകയും 182ഒാളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്തെ ലഹരി മാഫിയകളുടെ പ്രധാനപ്പെട്ട മേഖലയാണ് ലുഫെങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.