തായ്ലൻഡിൽ പൊതുതെരഞ്ഞെടുപ്പ്
text_fieldsബാേങ്കാക്: വരുംവർഷങ്ങളിൽ ജനാധിപത്യ സർക്കാറാണോ സൈന്യമാണോ രാജ്യത്തെ ഭരിക്കേണ ്ടതെന്ന് നിർണയിക്കാൻ തായ്ലൻഡ് ജനത പോളിങ് ബൂത്തിലെത്തി. 2014ലെ സൈനിക അട്ടിമറിക് കുശേഷം രാജ്യത്ത് നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തായ് ഉബോൽരതന രാജകുമാ രിയുടെ സ്ഥാനാർഥിത്വത്തോടെ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു ഇക്കുറി.
എന്നാൽ, രാജാവ് മഹാവജ്രലോംഗോൺ ഇടപെട്ട് സഹോദരിയുടെ സ്ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു. 5.2 കോടി വോട്ടർമാരിൽ 70 ലക്ഷം ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നവരാണ്. 2014ൽ യിങ്ലക് ഷിനാവത്രയെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം പ്രയുത്ചാൻ ഒാചയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.
500 അംഗ പാർലമെൻറിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് കേവലഭൂരിപക്ഷം നേടാൻ പ്രയാസമാണ്. ഇരുസഭകളിലും ആധിപത്യം നേടുന്ന പാർട്ടിയായിരിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുക. മുൻ പ്രധാനമന്ത്രി തക്സിൻ ഷിനാവത്രയുടെ പാർട്ടിയുമായി ബന്ധമുള്ള ഫ്യൂ തായ് കൂടുതൽ വോട്ട് നേടുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.