Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനിയമസംവിധാനത്തിൽ...

നിയമസംവിധാനത്തിൽ പ്രതിഷേധം; തായ്ലൻഡിൽ കോടതിയിൽ ജഡ്ജി സ്വയം നിറയൊഴിച്ചു

text_fields
bookmark_border
നിയമസംവിധാനത്തിൽ പ്രതിഷേധം; തായ്ലൻഡിൽ കോടതിയിൽ  ജഡ്ജി സ്വയം നിറയൊഴിച്ചു
cancel

ബാങ്കോക്ക്: നിരവധി കൊലപാതകക്കേസിലെ പ്രതികളെന്നു സംശയിക്കുന്നവരെ വെറുതെവിട്ട ശേഷം രാജ്യത്തെ നിയമസംവിധാനം സുതാര്യമല്ലാത്തതിൽ പ്രതിഷേധിച്ച് തായ്ലൻഡ് കോടതിയിൽ ജഡ്ജി സ്വയം വെടിവെച്ചു.

തായ്ലൻഡിലെ യാല കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതികളെന്നു സംശയിക്കുന്ന അഞ്ച് മുസ്ലിംകളെ വെറുതെവിട്ടശേഷം കനകോൺ പിയാഞ്ചനയാണ് സ്വന്തം നെഞ്ചിലേക്ക് വെടിവെച്ചത്. കൃത്യമായതും വിശ്വസനീയമായതുമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ ആർക്കുമെതിരെ നടപടിയെടുക്കരുതെന്നും അവർ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പില്ലെങ്കിൽ ഒരിക്കലും ശിക്ഷിക്കരുതെന്നും അദ്ദേഹം കോടതിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സംഭാഷണം പിന്നീട് ഫേസ്ബുക്കിൽ ചിത്രീകരിക്കുകയുമുണ്ടായി. പണക്കാർക്കും സ്വാധീനമുള്ളവർക്കും അനുകൂലമായാണ് തായ്കോടതികൾ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം.

അതേസമയം, സാധാരണക്കാർക്ക് ചെറിയ തെറ്റിനുപോലും വലിയ ശിക്ഷ വിധിക്കുകയും െചയ്യും. എന്നാൽ, ഈ സംവിധാനത്തിനെതിരെ ഒരു ജഡ്ജി ശബ്ദമുയർത്തുന്നത് ആദ്യമായാണ്. തായ്ലൻഡിലെ ന്യൂനപക്ഷ വിഭാഗമായ മലായ് മുസ്ലിംകളെ ഭരണകൂടം അടിച്ചമർത്തുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideprotestworld newsThai judgeinterference
News Summary - Thai judge attempts suicide in protest over interference -World news
Next Story