തൂക്കം രണ്ടു കിലോ കുറഞ്ഞു; എങ്കിലും അവർ ആരോഗ്യവാൻമാർ
text_fieldsചിയാങ്റായ് (തായ്ലൻഡ്): 18 ദിവസത്തിനുശേഷം തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽനിന്ന് പുറത്തെത്തിയ 13 പേരും ആരോഗ്യവാൻമാർ. ലോകത്തിെൻറ കൈയടി വാങ്ങിയ രക്ഷാപ്രവർത്തനത്തിൽ ഗുഹയിൽനിന്ന് പുറത്തെത്തിയ ഇവരുടെ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തിയ ഇവർക്ക് ശരാശരി രണ്ടു കിലോ തൂക്കം കുറഞ്ഞിട്ടുണ്ട്. മൂന്നു പേർക്ക് ശ്വാസകോശ അണുബാധയുമുണ്ട്. എന്നാൽ, ഇത് ഗുരുതരമല്ല. ഒരാഴ്ചക്കാലം കുട്ടികളെയും കോച്ചിനെയും ആശുപത്രിയിൽ താമസിപ്പിക്കുമെന്നും അതിനുശേഷമാകും പുറത്തുവിടുകയെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം കുട്ടികളെ കുടുംബാംഗങ്ങൾക്ക് സന്ദർശിക്കാനുള്ള അവസരം ഒരുക്കി. എന്നാൽ, കുടുംബാംഗങ്ങൾക്ക് ചില്ലിനപ്പുറത്തുനിന്ന് കാണാൻ മാത്രമാണ് സാധിച്ചത്. അണുബാധക്ക് കാരണമാകുമെന്ന് ഭയക്കുന്നതിലാണ് ഇത്തരത്തിലാക്കിയത്. മൂന്നു ദിവസം നീണ്ട അതിസാഹസിക രക്ഷാപ്രവർത്തനത്തെ തുടർന്നാണ് മൂന്നാഴ്ചയോളമായി താം ലുവാങ് ഗുഹയിൽ അകപ്പെട്ട സംഘത്തെ രക്ഷപ്പെടുത്തിയത്. ജൂൺ 23ന് ഗുഹയിലകപ്പെട്ട ഇവരെ രക്ഷിക്കാൻ ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ എത്തിയിരുന്നു.
രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മുഴുവനാളുകൾക്കും തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒച നന്ദി അറിയിച്ചു. ബുധനാഴ്ച ടെലിവിഷനിൽ രാജ്യത്തെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. നിരവധി പേരുടെ സഹായവും സർക്കാറിെൻറ പരിശ്രമവും ചേർന്നപ്പോഴാണ് ദൗത്യം വിജയത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച 38കാരനായ മുൻ ൈസനികൻ സമൻ കുനാനിെൻറ ത്യാഗം എല്ലാ കാലവും രാജ്യം അനുസ്മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ േമയ് എന്നിവരും രക്ഷാപ്രവർത്തത്തെ അഭിനന്ദിച്ചു.
‘ഡോക്ടർ ഹീറോ’യെ കാത്തിരുന്നത് പിതാവിെൻറ മരണ വാർത്ത
ബാേങ്കാക്: ലോകം അത്യാഹ്ലാദപൂർവം സ്വീകരിച്ച രക്ഷാദൗത്യത്തിൽ പങ്കാളിയായ ആസ്ട്രേലിയൻ ഡോക്ടറെ പുറത്ത് കാത്തിരുന്നത് ദുഃഖ വാർത്ത. സാഹസികമായി അകത്തുകടന്ന് ഗുഹയിൽ അകപ്പെട്ടവരെ പരിചരിച്ച റിച്ചാർഡ് ഹാരിസിെൻറ പിതാവാണ് കഴിഞ്ഞദിവസം മരിച്ചത്.
തെൻറ അവധിക്കാല യാത്രക്ക് തയാറെടുക്കവെ മുങ്ങൽ വിദഗ്ധരുടെ അഭ്യർത്ഥനയെ തുടർന്ന് ‘ഹാരി’ എന്ന പേരിൽ പ്രശസ്തനായ റിച്ചാർഡ് ഹാരിസ് തായ്ലൻഡിലേക്ക് പറന്നത്. മുങ്ങൽവിദഗ്ധനും ഡോക്ടറുമാണെന്ന പ്രത്യേകതയാണ് ഇദ്ദേഹത്തെ ദൗത്യസംഘത്തിൽ ഉൾപ്പെടുത്താൻ കാരണമായത്. അപകടത്തിൽപെട്ട ഫുട്ബാൾ ടീമിലെ അവസാന വ്യക്തിയെയും രക്ഷിച്ചശേഷം ഗുഹയിൽനിന്ന് അവസാനം പുറത്തെത്തിയത് ഇദ്ദേഹമായിരുന്നു.
രക്ഷാദൗത്യത്തിൽ പങ്കാളിയായ ഇദ്ദേഹത്തെ മാധ്യമങ്ങൾ ‘േഡാക്ടർ ഹീറോ’ എന്ന് പുകഴ്ത്തുകയുമുണ്ടായി. ആസ്ട്രേലിയയിൽ നിന്നുള്ള 20 അംഗ രക്ഷാദൗത്യ സംഘത്തിലാണ് ഇദ്ദേഹം തായ്ലൻഡിെലത്തിയത്. രക്ഷാദൗത്യം പൂർത്തിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഹാരിയുടെ വ്യക്തിപരമായ ദുഃഖത്തിൽ പങ്കുചേരുന്നതായി ആസ്ട്രേലിയൻ സർക്കാർവൃത്തങ്ങൾ അറിയിച്ചു. തായ്ലൻഡിൽ സാഹസിക യജ്ഞത്തിൽ പങ്കാളികളായ ഹാരിയടക്കമുള്ള ആസ്ട്രേലിയക്കാരെ ഒൗദ്യോഗികമായി ആദരിക്കുമെന്ന് വിദേശകാര്യ മന്ത്രി ജൂലി ബിഷപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.