ഗുഹയിൽനിന്ന് രക്ഷപ്പെട്ട നാലു പേർക്ക് പൗരത്വം നൽകും –തായ്ലൻഡ്
text_fieldsബാേങ്കാക്ക്: തായ്ലൻഡിലെ അപകടം പിടിച്ച ഗുഹയിൽനിന്ന് സാഹസികമായി രക്ഷപ്പെടുത്തിയ കോച്ചിനും മൂന്നുകുട്ടികൾക്കും പൗരത്വം നൽകാൻ തീരുമാനം. ഫുട്ബാൾ ടീമംഗങ്ങളായ പോർചായ് കാംലോങ്, അദുൽ സാം ഒൻ, മൊങ്കഖോൽ ബൂൻപിയാം, കോച്ച് ഏകപോൾ ചന്ദവോങ് എന്നിവരുടെ കുടുംബം വടക്കൻ തായ്ലൻഡിലെ പൊറോസ് മേഖലയിൽ നിന്നോ മ്യാന്മറിലെ ഷാൻ പ്രവിശ്യയിൽനിന്നോ വന്നവരാണ്.
ഇൗ മേഖലകളിൽ നിന്നെത്തിയവരെ രാജ്യമില്ലാത്ത പൗരന്മാരായാണ് കണക്കാക്കുന്നത്. തായ് നിയമം വിലക്കിയതിനാൽ ഇവർക്ക് പൗരത്വമില്ല. അതിനാൽ, ടീമിലെ മറ്റു അംഗങ്ങൾക്ക് ലഭിക്കുന്ന അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും ഇൗ നാലുപേർക്കും അർഹരല്ല. മൂന്നു കുട്ടികൾക്ക് തായ് തിരിച്ചറിയൽ കാർഡുണ്ട്. അപ്പോൾ അടിസ്ഥാനപരമായ ചില അവകാശങ്ങൾക്ക് അർഹതയുണ്ട് എന്നുമാത്രം.
എന്നാൽ, പരിശീലകന് നിയമപരമായി രാജ്യം ഒരു ആനുകൂല്യവും നൽകുന്നില്ല. എപ്പോൾ വേണമെങ്കിലും നാടുകടത്താനും സാധ്യതയുണ്ട്.
മാത്രമല്ല, മറ്റുള്ളവരെപോലെ തൊഴിലുകൾ സ്വീകരിക്കാനും അവകാശമില്ല. നാലുപേർക്കും പൗരത്വം നൽകാനാണ് തായ് സർക്കാറിെൻറ തീരുമാനം. അവരുടെ ജന്മദേശവും മാതാപിതാക്കളിൽ ആർക്കെങ്കിലും തായ് പൗരത്വമുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രാദേശിക ഭരണകൂടം.
താം ലുവാങ് ഗുഹ മ്യൂസിയമാകുന്നു
ബാേങ്കാക്: 12 വൈൽഡ് ബോർ ഫുട്ബാൾ താരങ്ങളും അവരുടെ പരിശീലകനും രണ്ടാഴ്ചയിലേറെ കുടുങ്ങിക്കിടന്ന തായ്ലൻഡിലെ താം ലുവാങ് ഗുഹ മ്യൂസിയമാക്കാൻ നീക്കം. മ്യാൻമർ അതിർത്തിയോടു ചേർന്ന ചിയാങ് റായി പ്രവിശ്യയിലാണ് ഇൗ ഗുഹ. അവികസിത മേഖലയായതിനാൽ വിനോദസഞ്ചാരികളാരും ഇവിടെ എത്താറില്ല.
രക്ഷാദൗത്യത്തിനായി ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും രക്ഷാപ്രവർത്തകരുടെ യൂനിഫോമും നീന്തൽവസ്ത്രങ്ങളും ശേഖരിച്ചു മ്യൂസിയത്തിൽ സൂക്ഷിക്കും.
വിനോദസഞ്ചാരികൾക്കായി ഗുഹക്കുള്ളിലും പുറത്തും സുരക്ഷ സംവിധാനങ്ങളൊരുക്കുമെന്ന് തായ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒച അറിയിച്ചു. അതിനിടെ, യു.എസ് പ്യൂവർ ഫ്ലിക്സ് സിനിമനിർമാണ കമ്പനി സാഹസികദൗത്യം സിനിമയാക്കുമെന്ന് അറിയിച്ചു. കമ്പനി മാനേജിങ് പാർട്ണർ മിഖായേൽ സ്കോട്ടും സഹനിർമാതാവ് ആദം സ്മിത്തും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തകരുമായി അഭിമുഖം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.