സുമൻ കുമാരി പാകിസ്താനിലെ ആദ്യ ഹിന്ദു വനിത ജഡ്ജിയാകും
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ ആദ്യ ഹിന്ദു വനിത ജഡ്ജിയായി സുമൻ കുമാരിയെ നിയമിക്കും. പാകിസ്താനിലെ ഖമ്പാർ-ശഹ്ദദ്കോട് പ്രവിശ്യയിൽ നിന്നുള്ള സുമൻ ഹൈദരാബാദിൽനിന്നാണ് എൽഎൽ.ബി ബിരുദം നേടിയത്. കറാച്ചിയിലെ സാബിസ്ത് യൂനിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി.
തെൻറ ഗ്രാമത്തിലെ പാവപ്പെട്ടവർക്ക് സൗജന്യമായി നിയമസഹായം നൽകാനാണ് മകൾക്ക് താൽപര്യമെന്ന് സുമെൻറ പിതാവ് ഡോ. പവൻ കുമാർ ബോതൻ മാധ്യമങ്ങളോട് പറഞ്ഞു. നേത്രരോഗ വിദഗ്ധനാണ് പവൻ കുമാർ. സുമെൻറ സഹോദരിമാരിൽ ഒരാൾ സോഫ്റ്റ്വെയർ എൻജിനീയറും മറ്റൊരാൾ ചാർേട്ടഡ് അക്കൗണ്ടൻറുമാണ്.
ഗായകരായ ലതാ മേങ്കഷ്കറുടെയും ആതിഫ് അസ്ലമിെൻറയും ഫാനാണ് സുമൻ. ജസ്റ്റിസ് റാണ ബഗ്വന്ദ്സ് ആണ് പാകിസ്താനിലെ ആദ്യ ഹിന്ദു ജഡ്ജി.
2005-2007 കാലയളവിൽ അദ്ദേഹം സുപ്രീംകോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചിരുന്നു. പാകിസ്താനിലെ ആകെ ജനസംഖ്യയുടെ രണ്ടുശതമാനം മാത്രമാണ് ഹിന്ദുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.