‘എന്നും നനക്കണം, മക്കളെപ്പോലെ സംരക്ഷിക്കണം’ 400 കൊല്ലം പഴക്കമുള്ള ബോൺസായ് മോഷ്ടാവിന് വീട്ടമ്മയുടെ ഉപദേശം
text_fieldsടോേക്യാ: ‘‘നിങ്ങൾ ആരുതന്നെയായാലും എല്ലാ ദിവസവും ചെടികൾക്ക് വെള്ളം കൊടുക്കാൻ മറക്ക രുതേ... സ്വന്തം കുഞ്ഞുങ്ങളെപ്പോലെ പരിപാലിക്കാനും... ഒരാഴ്ചയോളം വെള്ളം കിട്ടാതിരുന് നാൽ അവ ഉണങ്ങിപ്പോകും’’ -ജപ്പാനിലെ ഫുയുമി ലിമുറ എന്ന വീട്ടമ്മയുടെ ഫേസ്ബുക് കുറിപ് പ് വൃക്ഷസ്നേഹികളെ നൊമ്പരപ്പെടുത്തും. മോഷ്ടിക്കപ്പെട്ട ബോൺസായ് മരങ്ങൾക്ക് മതിയായ പരിചരണം കിട്ടാതെ വരുമോ എന്ന ആകുലതയിലാണ് അവർ കുറിപ്പെഴുതാൻ തീരുമാനിച്ചത്.
ഒരു നാൾ ഇരുട്ടി വെളുത്തപ്പോഴാണ് തോട്ടത്തിലെ ഏഴു ബോൺസായ് മരങ്ങൾ മോഷണം പോയത് അവരറിഞ്ഞത്. 118,000 ഡോളർ (ഏകദേശം 83,45,550 രൂപ) വില വരുന്ന ഏഴു ബോൺസായ് മരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ലേലത്തിനു വെക്കുകയാണെങ്കിൽ തുക കൂടും. അന്വേഷിച്ചിട്ടും കാര്യമൊന്നുമുണ്ടായില്ല. സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടപോലെ വേദന അവർ മനസ്സിൽ കൊണ്ടുനടന്നു. മോഷ്ടാക്കൾ ചെടികളെ യഥാസമയം പരിചരിക്കുന്നുണ്ടോ എന്നോർത്ത് ആധിപൂണ്ടു.
400 കൊല്ലം പഴക്കമുള്ള ഷിംപാകു ജുനിപർ എന്നയിനത്തിൽപെട്ട ബോൺസായ് മരമാണ് മോഷണം പോയവയിൽ ഒന്ന്. ബോൺസായ് സ്നേഹികളുടെ പ്രിയപ്പെട്ട ഇനമാണിത്. നാലു നൂറ്റാണ്ടുമുമ്പ് ഒരു മലനിരകളിൽനിന്ന് ലിമുറയുടെ കുടുംബത്തിന് ലഭിച്ചതാണീ ബോൺസായ് മുത്തശ്ശിയെ. വളരെയേറെ കഷ്ടപ്പെട്ടാണ് അതിനെ ഇന്നുകാണുന്ന മൂന്നടി നീളത്തിലേക്കും രണ്ടടി വീതിയിലേക്കും മാറ്റിയെടുത്തത്.
ലിമുറയും ഭർത്താവ് സീജി ലിമുറയും ചേർന്നാണ് ബോൺസായ് മരങ്ങളെ പരിപാലിക്കുന്നത്. തലമുറകളായി ബോൺസായ് കൃഷിചെയ്യാൻ തുടങ്ങിയതാണ് ഇവരുടെ കുടുംബം. ഇതുവരെ ആർക്കും കടന്നുചെല്ലാമായിരുന്നു അവരുടെ ബോൺസായ് തോട്ടത്തിലേക്ക്. എന്നാൽ, മോഷണം പോയതോടെ സുരക്ഷ കുറച്ചുകൂടി ശക്തമാക്കിയിട്ടുണ്ട്.
ഷിംപാകു വിഭാഗത്തിൽപെട്ട കുറച്ചു ബോൺസായ് മരങ്ങൾകൂടി പക്കലുണ്ട്. ജപ്പാനിൽ ബോൺസായ് മോഷണം പതിവാണ്. മോഷണം തടയാൻ തോട്ടത്തിനു ചുറ്റും മുള്ളുവേലി കെട്ടുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.