Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്കൻ പ്രതിസന്ധി:...

ശ്രീലങ്കൻ പ്രതിസന്ധി: സർവകക്ഷി യോഗം പരാജയം

text_fields
bookmark_border
ശ്രീലങ്കൻ പ്രതിസന്ധി: സർവകക്ഷി യോഗം പരാജയം
cancel

കൊളംബോ: രാഷ്ട്രീയ അസ്ഥിരത തുടരുന്ന ശ്രീലങ്കയിൽ പ്രതിസന്ധി പരിഹരിക്കാൻ വഴിതുറന്ന് പ്രസിഡൻറ് മൈത്രിപാല സിരിസേന വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലും സമവായമായില്ല. ഞായറാഴ്ച വൈകീട്ടാണ് സിരിസേന പ്രത്യേക സർവകക്ഷി യോഗം വിളിച്ചുചേർത്തത്. കഴിഞ്ഞമാസം 26ന് ആരംഭിച്ച പ്രതിസന്ധിക്കിടെ ആദ്യമായി പ്രധാനമന്ത്രി പദത്തിൽ അവകാശവാദമുന്നയിക്കുന്ന മഹിന്ദ രാജപക്സയും റനിൽ വിക്രമസിംെഗയും യോഗത്തിൽ മുഖാമുഖം പെങ്കടുത്തു. ജെ.വി.പി എന്ന പീപ്ൾസ് ലിബറേഷൻ ഫ്രണ്ട് പാർട്ടി യോഗം ബഹിഷ്കരിച്ചു.

പ്രസിഡൻറിെൻറ ഇടപെടൽ മൂലമാണ് പ്രതിസന്ധിയുണ്ടായതെന്നും അതിനാൽ യോഗത്തിൽ പെങ്കടുക്കുന്നതിൽ അർഥമില്ലെന്നും ജെ.വി.പി വക്താവ് പറഞ്ഞു. പ്രസിഡൻറ് സിരിസേന വിക്രമസിംെഗയെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി പദത്തിൽനിന്ന് പുറത്താക്കിയതോടെയാണ് രാജ്യത്ത് പ്രതിസന്ധി രൂപപ്പെട്ടത്. മഹിന്ദ രാജപക്സയെ പ്രധാനമന്ത്രിയായി നിയമിച്ച നടപടി ചോദ്യം ചെയ്ത് വിക്രമസിംെഗക്കൊപ്പം സ്പീക്കറും രംഗത്തെത്തി.

തുടർന്ന് പ്രസിഡൻറ് പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, കോടതിയെ സമീപിച്ച് വിക്രമസിംെഗയും പ്രതിപക്ഷ പാർട്ടികളും പ്രസിഡൻറിനെതിരെ വിധി നേടിയെടുത്തു. തുടർന്ന് പാർലമെൻറിൽ മഹിന്ദ രാജപക്സക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് വോെട്ടടുപ്പ് നടന്നു. ഇതിൽ പരാജയപ്പെട്ട രാജപക്സ പാർലമെൻറ് നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. തുടർന്ന് പാർലമെൻറിൽ ഇരുവിഭാഗവും ഏറ്റുമുട്ടുന്ന അവസ്ഥയുമുണ്ടായി. ഇൗ സാഹചര്യത്തിലാണ് പ്രസിഡൻറ് യോഗം വിളിച്ചുചേർത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankaworld newsMahinda Rajapaksasri lanka issue
News Summary - sri lanka issue-world news
Next Story