Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്ക സ്ഫോടന...

ശ്രീലങ്ക സ്ഫോടന പരമ്പര ഐ.എസ് ഉത്തരവാദിത്തമേറ്റു

text_fields
bookmark_border
Sri Lanka Attacks
cancel

കൊളംബോ: ഈയിടെ ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് പള്ളിയിലുണ്ടായ വെടിവെപ്പിനോടു ള്ള പ്രതികാരമാണ് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയെന്ന് ശ് രീലങ്ക പ്രതിരോധമന്ത്രി റുവാൻ വിജെവർധനെ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിലാണ് ഇക്ക ാര്യം വ്യക്തമായതെന്ന് പാർലമെൻറിെൻറ പ്രത്യേക സെഷനിൽ അദ്ദേഹം അറിയിച്ചു.

എന്നാൽ, ഇക്കാര്യത്തിൽ മന്ത്രി തെളിവുകളൊന്നും വിശദീകരിച്ചിട്ടില്ല. സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ഭീകര ഗ്രൂപ്പായ ‘ഇസ്ലാമിക് സ്റ്റേറ്റ്’ (ഐ.എസ്) ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്. ഐ.എസ് നേതൃത്വത്തിലുള്ള ‘അമഖ്’ വാർത്ത ഏജൻസി വഴിയാണ് ഈ വിവരം പുറത്തുവന്നതെന്ന് ‘സൈറ്റ് ഇൻറലിജൻസ് ഗ്രൂപ്പ്’പറയുന്നു. ഏഴ് ചാവേറുകളുടെ പേരും ഐ.എസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇവർ പുറത്തുവിട്ടു.

അബു ഹംസ എന്നയാളാണ് കൊളംബോയിലെ സെൻറ് ആൻറണീസ് ചർച്ചിൽ അരയിലൊളിപ്പിച്ച ബോംബ് പൊട്ടിച്ച് ചാവേറായത്. നെഗേമ്പായിലെ പള്ളിയിൽ പൊട്ടിത്തെറിച്ച ചാവേറിെൻറ പേര് അബു ഖലീൽ എന്നാണ്. സയൺ ചർച്ചിൽ അബു മുഹമ്മദ് ആക്രമണം നടത്തി. മറ്റുള്ളവർ ഹോട്ടലുകളിലും. എട്ടുപേരുടെ മുഖം മറച്ച ഫോട്ടോയും ഐ.എസ് പുറത്തുവിട്ടിട്ടുണ്ട്. എട്ടാമത്തെയാൾ ഇവരുടെ നേതാവാണ് എന്ന് കരുതുന്നു. മൊത്തം ആയിരത്തോളം പേർ കൊല്ലപ്പെട്ടെന്നാണ് ഐ.എസ് അവകാശവാദം.

ശ്രീലങ്കയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി ഉയർന്നിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തു. അതേസമയം, സ്ഫോടനത്തിൽ ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാർകൂടി മരിച്ചതോടെ, ശ്രീലങ്കയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം പത്തായി ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsSri Lanka attacks
News Summary - Sri Lanka Attacks-world news
Next Story