Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:30 PM GMT Updated On
date_range 29 Oct 2019 5:30 PM GMTകൊല്ലപ്പെട്ടത് ബഗ്ദാദിയെന്നുറപ്പിക്കാൻ അടിവസ്ത്രം മോഷ്ടിച്ചു
text_fieldsbookmark_border
ബൈറൂത്: യു.എസ് ആക്രമണത്തിനിടെ െകാല്ലപ്പെട്ടത് അബൂബക്കർ അൽബഗ്ദാദിയാണെന്നു റപ്പിക്കാൻ അടിവസ്ത്രം മോഷ്ടിച്ചതായി കുർദ് സൈനിക ഉപദേഷ്ടാവിെൻറ വെളിപ്പെടു ത്തൽ. ബഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാന്‍ തങ്ങള്‍ ഏതെല്ലാം വഴികളാണ് സ്വീകരിച്ചതെന ്ന് വിവരിക്കുമ്പോഴാണ് കുര്‍ദുകൾ നേതൃത്വം നൽകുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിെൻറ മുഖ്യ ഉപദേഷ്ടാവ് പൊലാട്ട് കാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘അന്വേഷണ ഏജന്‍സിയായ സി.ഐ.എക്കൊപ്പം മേയ് 15 മുതല്‍ ബഗ്ദാദിക്കായി വലവിരിക്കുകയായിരുന്നു.
അവസാന നിമിഷവും സി.ഐ.എക്കൊപ്പം ഞങ്ങളുണ്ടായിരുന്നു. ബഗ്ദാദി താവളങ്ങള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്കു ചേക്കേറി. ഒടുവില്‍ ഒളിവിൽ കഴിഞ്ഞ സ്ഥലം കണ്ടെത്താനായതാണ് ഏറ്റവും വലിയ വിജയം. മരിച്ചത് ബഗ്ദാദിതന്നെയെന്ന് നൂറുശതമാനം ഉറപ്പിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താനായി അദ്ദേഹത്തിെൻറ അടിവസ്ത്രം ശേഖരിച്ചിരുന്നു. ബഗ്ദാദിയെ നിരീക്ഷിക്കാനാവുന്ന ഞങ്ങളുടെ ഉറവിടങ്ങളാണ് അത് ചെയ്തതെന്നും പൊലാട്ട് ട്വിറ്ററില്‍ കുറിച്ചു.
അബ്ദുല്ല ഖർദാശ് പിൻഗാമി?
ഇറാഖിലെ മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്ല ഖർദാശ് ആണ് ബഗ്ദാദിയുടെ പിൻഗാമിയെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ബുക ക്യാമ്പിൽ യു.എസ് സൈന്യത്തിെൻറ പിന്തുണയോടെ ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തിൽ ഖർദാശിനെ പിടികൂടിയിരുന്നു.
അതേസമയം, ബഗ്ദാദിയെ വധിച്ചുവെന്ന ട്രംപിെൻറ പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ ഇയാളെ ഐ.എസ് തലവനായി തെരഞ്ഞെടുത്തിരുന്നുവെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. മാത്രമല്ല ഖർദാശ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.
‘‘അന്വേഷണ ഏജന്‍സിയായ സി.ഐ.എക്കൊപ്പം മേയ് 15 മുതല്‍ ബഗ്ദാദിക്കായി വലവിരിക്കുകയായിരുന്നു.
അവസാന നിമിഷവും സി.ഐ.എക്കൊപ്പം ഞങ്ങളുണ്ടായിരുന്നു. ബഗ്ദാദി താവളങ്ങള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്കു ചേക്കേറി. ഒടുവില്‍ ഒളിവിൽ കഴിഞ്ഞ സ്ഥലം കണ്ടെത്താനായതാണ് ഏറ്റവും വലിയ വിജയം. മരിച്ചത് ബഗ്ദാദിതന്നെയെന്ന് നൂറുശതമാനം ഉറപ്പിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താനായി അദ്ദേഹത്തിെൻറ അടിവസ്ത്രം ശേഖരിച്ചിരുന്നു. ബഗ്ദാദിയെ നിരീക്ഷിക്കാനാവുന്ന ഞങ്ങളുടെ ഉറവിടങ്ങളാണ് അത് ചെയ്തതെന്നും പൊലാട്ട് ട്വിറ്ററില്‍ കുറിച്ചു.
അബ്ദുല്ല ഖർദാശ് പിൻഗാമി?
ഇറാഖിലെ മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്ല ഖർദാശ് ആണ് ബഗ്ദാദിയുടെ പിൻഗാമിയെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ബുക ക്യാമ്പിൽ യു.എസ് സൈന്യത്തിെൻറ പിന്തുണയോടെ ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തിൽ ഖർദാശിനെ പിടികൂടിയിരുന്നു.
അതേസമയം, ബഗ്ദാദിയെ വധിച്ചുവെന്ന ട്രംപിെൻറ പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ ഇയാളെ ഐ.എസ് തലവനായി തെരഞ്ഞെടുത്തിരുന്നുവെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. മാത്രമല്ല ഖർദാശ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story