ശഹബാസ് ശരീഫ് 10 ദിവസം റിമാൻഡിൽ
text_fieldsലാഹോർ: 1400 കോടിയുടെ ഭവനനിർമാണ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന പാക് പ്രതിപക്ഷനേതാവ് ശഹബാസ് ശരീഫിനെ 10 ദിവസത്തേക്ക് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) റിമാൻഡ് ചെയ്തു. പദ്ധതിയുടെ കരാറിൽ ചില കമ്പനികളെ വഴിവിട്ടു സഹായിച്ചുവെന്നാണ് ശഹബാസിനെതിരായ ആരോപണം. വെള്ളിയാഴ്ചയാണ് ശഹബാസിനെ അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനാണ് എൻ.എ.ബി 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. മൂന്നു അഴിമതിക്കേസുകളിൽ കുറ്റാരോപിതനായ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ഇളയ സഹോദരനാണ് 67കാരനായ ശഹബാസ്. കനത്ത സുരക്ഷ അകമ്പടിയോടെയാണ് ശഹബാസിനെ കോടതിയിൽ ഹാജരാക്കിയത്.
പ്രധാനമന്ത്രി ഇംറാൻഖാൻ പകപോക്കുകയാണെന്ന് ശരീഫിെൻറ അനുയായികൾ ആരോപിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഒരു രൂപയുടെ അഴിമതി പോലും നടത്തിയിട്ടില്ലെന്നും ശഹബാസ് കോടതിയിൽ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
