അഫ്ഗാനിസ്താനിൽ ആക്രമണ പരമ്പര; 17 മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 17 മരണം. കിഴക്കൻ നഗരമായ ജലാലാബാദിലെ സർക്കാർ കെട്ടിടങ്ങൾക്കുനേരെയുണ്ടായ ആക്രമണത്തിൽ ആറുപേർ മരിച്ചു. വിദേശ സന്നദ്ധസംഘടനകളുടെ യോഗം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
അഭയാർഥികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കെട്ടിടത്തെ ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നത്. അഞ്ചു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യം ആക്രമികളെ കീഴടക്കിയത്. ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിെൻറ കവാടത്തിൽ ഒരാൾ ചാവേറായെത്തിയാണ് ആക്രമണം തുടങ്ങിയത്. പിന്നാലെ രണ്ടുപേർ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. രണ്ടുപേരെയും സൈന്യം കീഴടക്കി. ആക്രമണം നടത്തിയത് താലിബാനാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
എന്നാൽ, അത് താലിബാൻ നിഷേധിച്ചു. മറ്റൊരു സംഭവത്തിൽ, പടിഞ്ഞാറൻ പ്രവിശ്യയായ ഫറാഹിൽ റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ബസ്യാത്രക്കാരായ 11 പേർ കൊല്ലപ്പെട്ടു. 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.