ഇന്ത്യൻ വ്യോമാക്രമണത്തിന് ശേഷവും ബാലാകോട്ടിലെ കെട്ടിടങ്ങൾ തകർന്നില്ലെന്ന്
text_fieldsന്യൂഡൽഹി: പാകിസ്താനിലെ ബാലാകോട്ട് ഭീകരകേന്ദ്രം തകർത്ത് ഒേട്ടറെ പേരെ വധിച്ച ുവെന്ന ഇന്ത്യയുടെ അവകാശവാദം ഉപഗ്രഹ ചിത്രങ്ങൾ ശരിവെക്കുന്നില്ലെന്ന് അന്താരാഷ് ട്ര വാർത്താ ഏജൻസിയായ റോയിേട്ടഴ്സ്. ഭൂതലത്തിൽ 28 ഇഞ്ച് വരെയുള്ള ഏതു വസ്തുവിെൻ റയും ബിംബം പതിയുന്ന വിധം അതിസാന്ദ്രതയുള്ള ഉപഗ്രഹ ചിത്രങ്ങൾ എടുക്കുന്ന സാൻഫ്രാൻസി സ്കോയിലെ സ്വകാര്യ ഉപഗ്രഹ സ്ഥാപനമായ പ്ലാനറ്റ് ലാബ്സിൽനിന്നാണ് റോയിേട്ടഴ് സ് വിവരശേഖരണം നടത്തിയത്.
വ്യോമാക്രമണം നടത്തിയ സ്ഥലത്ത് ചുരുങ്ങിയത് ആറു കെട്ടിടങ്ങളെങ്കിലും ഉയർന്നുനിൽക്കുന്നതായി ഇക്കഴിഞ്ഞ നാലാം തീയതി എടുത്ത ഉപഗ്ര ഹ ചിത്രത്തിൽ കാണാം. വ്യോമാക്രമണം നടത്തിയത് അതിന് ആറുദിവസം മുമ്പാണ്.
മികവുറ്റ ഉപഗ്രഹ ചിത്രങ്ങൾ ഇതുവരെ പുറംലോകത്ത് ലഭ്യമായിരുന്നില്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ പകർത്തിയ ബാലാകോട്ട് ചിത്രവും ഇപ്പോൾ എടുത്ത ചിത്രവുമായി ഏറെയൊന്നും വ്യത്യാസം കാണാനില്ല. ഗർത്തങ്ങൾ രൂപപ്പെട്ടതിെൻറയോ ഭിത്തിക്കും മേൽക്കൂരക്കും തുളവീണതിെൻറയോ, കെട്ടിടങ്ങൾക്കു സമീപത്തെ വൃക്ഷങ്ങൾ കടപുഴകിയതിെൻറയോ തെളിവുകളില്ല. പ്രഹരത്തിെൻറ പ്രത്യക്ഷ കെടുതികൾ കാണാനില്ല.
പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ബാലാകോട്ട് ജാബാ ഗ്രാമത്തിനു സമീപമുള്ള ഭീകരകേന്ദ്രത്തിന് ബോംബിട്ട് ഒേട്ടറെ പേരെ വധിച്ചെന്നാണ് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി തൊട്ടുപിറ്റേന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. തുടർന്നങ്ങോട്ട് പല വിധത്തിലാണ് മന്ത്രിമാരും മറ്റും മരണസംഖ്യ പറഞ്ഞത്.
മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻറർനാഷനൽ സ്റ്റഡീസിലെ പൂർവേഷ്യൻ ആയുധ നിർവ്യാപന പദ്ധതിവിഭാഗം ഡയറക്ടർ ജഫ്രി ലെവിസ് ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചിരുന്നു. ആയുധ പ്രഹരം നടന്ന മേഖലകളുടെ ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്യുന്നതിൽ 15 വർഷത്തെ തഴക്കമുള്ള അദ്ദേഹം, ബോംബ് വിതച്ച നാശമൊന്നും ബാലാകോട്ട് കാണാനില്ലെന്നാണ് വിശദീകരിച്ചത്.
വ്യോമാക്രമണത്തെക്കുറിച്ച കൂടുതൽ വിശദാംശങ്ങേളാ ഉപഗ്രഹ ചിത്രങ്ങളോ ഇന്ത്യ ഇതുവരെ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 12 മിറാഷ് വിമാനങ്ങൾ 1000 കിലോഗ്രാം ഇസ്രായേൽ നിർമിത ബോംബ് ഉപയോഗിച്ചുവെന്നാണ് അനൗദ്യോഗികമായി പുറത്തുവന്ന വിവരം.
റോയിേട്ടഴ്സിെൻറ റിപ്പോർട്ടർമാർ കഴിഞ്ഞ ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ബാലാകോട്ട് സന്ദർശിച്ചിരുന്നു. പരിസരങ്ങളിലുള്ള ജനങ്ങളുമായി സംസാരിച്ച അവർക്ക് ഭീകര കേന്ദ്രം തകർക്കപ്പെട്ടതിെൻറയോ ആരെങ്കിലും കൊല്ലപ്പെട്ടതിെൻറയോ തെളിവുകൾ കിട്ടിയിരുന്നില്ല. എന്നാൽ, മരക്കൂട്ടങ്ങൾക്കിടയിൽനിന്ന് സ്േഫാടനത്തിെൻറ ശബ്ദം കേട്ടതായി ഗ്രാമവാസികൾ പറഞ്ഞു. പൈൻ മരങ്ങൾ ഒടിഞ്ഞുവീണതും കാണാൻ കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.