‘വംശഹത്യദിന’ത്തിൽ രണ്ടു ലക്ഷം പേരുടെ റാലിയുമായി റോഹിങ്ക്യൻ അഭയാർഥികൾ
text_fieldsകുതുപലോങ് (ബംഗ്ലാദേശ്): രണ്ടു വർഷം മുമ്പ് മ്യാന്മർ സേന നടത്തിയ നിഷ്ഠുരമായ വംശഹ ത്യയുടെ വേദനകൾ പങ്കുവെച്ച് ബംഗ്ലാദേശിൽ രണ്ടുലക്ഷം റോഹിങ്ക്യൻ അഭയാർഥികളുടെ റാ ലി. ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാെമ്പന്ന് അറിയപ്പെടുന്ന കോക്സ് ബസാറിലെ കു തുപലോങ് ക്യാമ്പിൽ നടന്ന സമാധാനപൂർണമായ റാലിയിൽ യു.എൻ അധികൃതരും സംബന്ധിച്ചു.
രാജ്യത്തേക്കു മടങ്ങുന്നതിനു മുമ്പായി തങ്ങൾക്ക് പൗരത്വവും മറ്റ് അവകാശങ്ങളും അ നുവദിക്കണമെന്ന് റാലിയിൽ ആവശ്യമുയർന്നു. ‘‘ഞങ്ങളുടെ അവകാശങ്ങൾ തിരിച്ചുലഭിക്ക ണമെന്നാണ് ലോകത്തോട് പറയാനുള്ളത്. ഞങ്ങളുടെ പൗരത്വം, വീട്, ഭൂമി എല്ലാം തിരിച്ചുവേണ ം. മ്യാന്മർ ഞങ്ങളുടെ രാജ്യമാണ്, ഞങ്ങൾ റോഹിങ്ക്യകളും’’ -റാലിയുടെ സംഘാടകരിലൊരാളായ മുഹിബ്ബുല്ല അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
എെൻറ രണ്ടു മക്കളുടെ കൊലപാതകത്തിൽ നീതി തേടിയാണ് താനിവിടെ എത്തിയതെന്ന് 50 വയസ്സുകാരി ത്വയ്യിബ ഖാത്തൂൻ പറഞ്ഞു. തെൻറ അവസാനശ്വാസം വരെ നീതിക്കായി പോരാടുമെന്നും അവർ പറഞ്ഞു.
2017 ആഗസ്റ്റിൽ മ്യാന്മറിലെ രാഖൈൻ സംസ്ഥാനത്ത് സൈന്യം നടത്തിയ വംശഹത്യയിൽനിന്ന് രക്ഷപ്പെട്ട 7.4 ലക്ഷം പേരാണ് ബംഗ്ലാദേശിൽ അഭയാർഥികളായി കഴിയുന്നത്. നേരത്തേ രക്ഷപ്പെട്ട രണ്ടു ലക്ഷം പേരും തെക്കുകിഴക്കൻ ബംഗ്ലാദേശിെല വിവിധ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
‘‘ഒരിടത്തും കാണാനാവാത്ത സാഹചര്യമാണ് ഈ ക്യാമ്പുകളിലെന്ന് 10 ലക്ഷത്തോളം പേർ താമസിക്കുന്ന ഈ ക്യാമ്പുകൾ സന്ദർശിച്ച അൽജസീറ ലേഖിക സ്റ്റെഫാനി ഡെക്കർ പറഞ്ഞു. ഇസ്ലാമാബാദിലും ഓസ്ലോയിലുമുള്ള ജനസംഖ്യക്ക് സമാനമായ ജനങ്ങളാണിവിടെ. അഭയാർഥികളുടെ നഗരമാണിത്, പക്ഷേ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല’’ -സ്റ്റെഫാനി കൂട്ടിച്ചേർത്തു.
രണ്ടു വർഷത്തിനകം റോഹിങ്ക്യകളെ പുനരധിവസിപ്പിക്കാൻ 2017 നവംബറിൽ ബംഗ്ലാദേശും മ്യാന്മറും തമ്മിൽ കരാറിലെത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി ഏജൻസിയുടെ സഹായത്തോടെ 3450 പേരെ മ്യാന്മറിലേക്ക് തിരിച്ചയക്കാൻ വ്യാഴാഴ്ച നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിൽ നടത്തിയ പുനരധിവാസശ്രമവും ഫലംകണ്ടിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ രാജ്യത്തേക്ക് തിരിച്ചുപോകാൻ റോഹിങ്ക്യകൾ താൽപര്യപ്പെടുന്നില്ലെന്നാണ് പുനരധിവാസ ശ്രമം വ്യക്തമാക്കുന്നത്.
‘‘മ്യാന്മറിലേക്ക് തിരിച്ചുപോകാൻ താൽപര്യമുണ്ടോ എന്ന് ഞങ്ങളോട് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. എന്തുകൊണ്ടെന്ന് അവർ. ഞങ്ങളുടെ വീടുകൾ കത്തിച്ചുകളഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കുടുംബാംഗങ്ങൾ ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. തിരിച്ചുചെന്നാൽ സുരക്ഷിതരായിരിക്കുമെന്നതിന് എന്തുറപ്പാണുള്ളത്’’ -അഭയാർഥികളിലൊരാളായ നൂർ ഹുസൈൻ ചോദിക്കുന്നു.
തിരിച്ചുപോകും മുമ്പ് രാജ്യമില്ലാത്ത ന്യൂനപക്ഷമായ തങ്ങൾക്ക് പൗരത്വം ലഭിക്കുകയും സുരക്ഷ ഉറപ്പാക്കുകയും സ്വന്തം ഗ്രാമങ്ങളിൽ താമസിക്കാൻ അനുവാദം കിട്ടണമെന്നും റോഹിങ്ക്യൻ നേതാവ് മുഹിബ്ബുല്ല പറഞ്ഞു. ഇക്കാര്യം സംസാരിക്കാൻ മ്യാന്മർ സർക്കാറുമായി ബന്ധപ്പെട്ടെങ്കിലും അവരിൽനിന്ന് പ്രതികരണം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.