നികുതി പ്രഖ്യാപനം; ലബനാനിൽ പ്രതിഷേധം കത്തുന്നു
text_fieldsബൈറൂത്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ, പുതിയ നികുതികൾ ചുമത്തുമെന്ന സർക് കാറിെൻറ പ്രഖ്യാപനത്തോടെ ലബനാനിലെ തെരുവുകൾ ഒരിടവേളക്കു ശേഷം വീണ്ടും പ്രക്ഷുബ് ധമായി.
രാജ്യത്ത് ഈ വർഷം നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. ഇതോടെ ഒരുവർഷം മാത്രം പ്രായമുള്ള സർക്കാറിെൻറ നില പരുങ്ങലിലായി.
അടിയന്തരമായി ഇടപെട്ടില്ലെങ് കിൽ സർക്കാർ വീഴുമെന്ന് മുതിർന്ന രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രി സഅദ് അൽ ഹരീരിക്ക് മുന്നറിയിപ്പു നൽകി. കൂട്ടരാജിയാണ് ഏക പോംവഴിയെന്ന് ചില മുതിർന്ന മന്ത്രിമാർ പ്രധാനമന്ത്രിക്ക് ഉപദേശം നൽകിയിട്ടുമുണ്ട്.
ബൈറൂതിലെ ചത്വരത്തിലാണ് ആദ്യം പ്രതിഷേധക്കാർ തമ്പടിച്ചത്. പിന്നാലെ രാജ്യത്തുടനീളമുള്ള ജനങ്ങൾ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിയും റബർബുള്ളറ്റുകളും കണ്ണീർവാതകവും ഉപയോഗിക്കുന്നുണ്ട്. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളും ബാങ്കുകളും അടഞ്ഞുകിടക്കുകയാണ്.
പുകയില, പെട്രോൾ, വാട്സ്ആപ് പോലുള്ള സമൂഹ മാധ്യമങ്ങൾക്കുമാണ് സർക്കാർനികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചത്. സർക്കാർ ആസ്ഥാനങ്ങളിലേക്കും പാർലമെൻറ് മന്ദിരങ്ങളിലേക്കുമാണ് പ്രക്ഷോഭകർ മാർച്ച് നടത്തിയത്. ഇവരെ നേരിടാൻ സായുധസന്നാഹത്തെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥനെ വഴിയിൽ തടഞ്ഞതിനെ തുടർന്ന് അംഗരക്ഷകൻ പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്തതായി ദേശീയ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വെടിവെപ്പിൽ ആർക്കും പരിക്കില്ല. വിമാനത്താവളങ്ങളിലേക്കുള്ള റോഡുകൾ ഉപരോധിച്ചാണ് പ്രതിഷേധം മുന്നേറുന്നത്. നിലവിലെ ഭരണവ്യവസ്ഥക്ക് മാറ്റം വേണമെന്നാണ് ജനക്കൂട്ടത്തിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.