യു.എസ് പൗരൻ 14,200 എച്ച്.െഎ.വി റെക്കോഡുകൾ മോഷ്ടിച്ച് പുറത്തുവിട്ടതായി സിംഗപ്പൂർ
text_fieldsസിംഗപ്പൂർ സിറ്റി: തങ്ങളുടെ 14,200 പൗരന്മാരുടെ എച്ച്. െഎ.വി റെക്കോഡുകൾ യു.എസ് പൗരൻ മോഷ ്ടിച്ച് പുറത്തുവിട്ടതായി സിംഗപ്പൂർ ആരോപിച്ചു. മിഖി ഫറേറ ബ്രോച്ചസ് എന്ന യു.എസു കാരനാണ് 2013ന് മുമ്പുള്ള എച്ച്.െഎ.വി പരിശോധനഫലങ്ങൾ പേരും തിരിച്ചറിയൽ, ഫോൺ നമ്പറുകളും മേൽവിലാസവും ആരോഗ്യവിവരങ്ങളുമടക്കം ഒാൺലൈനിലൂടെ പരസ്യപ്പെടുത്തിയത്.
നേരത്തേ സിംഗപ്പൂർ ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി പ്രവർത്തിച്ചയാളാണ് ബ്രോച്ചസ്. അന്ന് ഇത്തരം രഹസ്യ വിവരങ്ങൾ അറിയാമായിരുന്ന ദേശീയ പൊതു ആരോഗ്യ യൂനിറ്റ് മേധാവിയിൽ നിന്നായിരിക്കാം ഇയാൾ ഇൗ വിവരങ്ങൾ ചോർത്തിയതെന്നാണ് സിംഗപ്പൂർ സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.