‘കാവൻ’ മോചിതനാകുന്നു; കംബോഡിയയിലെ വനാന്തരങ്ങളിലേക്ക്
text_fieldsഇസ്ലാമാബാദ്: ഇടുങ്ങിയ കൂടിനോടും കാലുകളിലെ ചങ്ങലയോടും വിടപറയാൻ ‘കാവൻ’ ഒരുങ്ങുന്നു. അധികം വൈകാതെ സ്വാതന്ത്ര്യത്തിെൻറ സുഖം നുകരാനാകുമെന്ന പ്രതീക്ഷയിലാണ് അവൻ. ഇസ്ലാമാബാദിലെ കാഴ്ചബംഗ്ലാവിലെ ഒറ്റപ്പെട്ട ജീവിതം അവസാനിപ്പിച്ച് ‘കാവൻ’ എന്ന ആന അധികം വൈകാതെ കംബോഡിയയിലെ വന്യജീവി സേങ്കതത്തിലേക്ക് എത്തും.
ഇസ്ലാമാബാദിലെ ചെറിയ കാഴ്ചബംഗ്ലാവിൽ ദുരിതമനുഭവിക്കുന്ന ആനയുടെ പ്രയാസം ലോകമെങ്ങുമുള്ള മൃഗസ്നേഹികൾ കാമ്പയിനാക്കി മാറ്റുകയായിരുന്നു. ആക്ടിവിസ്റ്റുകൾ നൽകിയ ഹരജിയിൽ ആനയെ കംബോഡിയയിലേക്ക് മാറ്റാൻ ഇസ്ലാമാബാദ് ഹൈകോടതി ഉത്തരവിട്ടു. 25,000 ഏക്കറുള്ള കംബോഡിയയിലെ വന്യജീവി സേങ്കതത്തിൽ ഇതിനകം 80ലധികം ആനകളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. കോടതി ഉത്തരവ് അംഗീകരിക്കുമെന്നും ആനയെ മാറ്റുമെന്നും കാലാവസ്ഥ വ്യതിയാന മന്ത്രി മിയാൻ അസ്ലം അമിൻ പറഞ്ഞു. എന്നാണ് കംബോഡിയയിലേക്ക് കൊണ്ടുപോകുകയെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
1985ൽ ശ്രീലങ്ക സമ്മാനമായി നൽകിയ ‘കാവൻ’ ഇസ്ലാമാബാദ് കാഴ്ചബംഗ്ലാവിൽ കുട്ടികൾ അടക്കമുള്ളവരുടെ പ്രധാന ആകർഷണമായിരുന്നു. ആനയെ പീഡിപ്പിച്ചിട്ടില്ലെന്നും കൂട്ടുണ്ടായിരുന്ന പിടിയാന 2012ൽ െചരിഞ്ഞതിനെ തുടർന്നാണ് ‘കാവൻ’ അക്രമാസക്തനാകുന്നതെന്നുമാണ് കാഴ്ചബംഗ്ലാവ് അധികൃതർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.